ന്യൂഡൽഹി: മമതാ ബാനർജിയുടെ ശക്തമായ പോരാട്ടത്തെ അതിജീവിച്ച് പശ്ചിമ ബംഗാളിലടക്കം ബി.ജെ.പി വൻ വിജയം നേടിയതിന ു പിറകെ കേന്ദ്രത്തിന് ശക്തമായ താക്കീത് നൽകുന്ന കവിതയുമായി മമത രംഗത്ത്. ഞാൻ അംഗീകരിക്കുന്നില്ല എന്ന തലക് കെട്ടിൽ ട്വിറ്ററിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹിന്ദിയിലും ഇംഗ്ലീഷിലും ബംഗാളിയിലും എഴുതിയ ക വിതയിൽ വർഗീയതയുെട നിറങ്ങളെ വിശ്വസിക്കുന്നില്ലെന്നവർ വ്യക്തമാക്കുന്നു.
വർഗീയതയുടെ നിറങ്ങളിൽ ഞാൻ വ ിശ്വസിക്കുന്നില്ല
എല്ലാ മതങ്ങളിലും വൈരവും സഹിഷ്ണുതയുമുണ്ട്.
ബംഗാളിലുയർന്ന നവോത്ഥാനത്തിൻെറ സേവികയാണു ഞാൻ
മതാതിക്രമങ്ങൾ വിൽക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.
മാനവികതയുടെ വെളിച്ചംകൊണ്ട മതത്തിൽ വിശ്വസിക്കുന്നു.
ജയിക്കാനായി മതത്തെ കൂട്ടുപിടിച്ചവർ
മനസ്താപമില്ലാതെ ധനപർവങ്ങൾ കീഴടക്കുേമ്പാൾ
ഞാനെൻറ കടമകളിൽ വ്യാപൃതയാകും.
എന്തിനു നീ മതങ്ങളിൽ അക്രമങ്ങൾ വിൽക്കുന്നു?
സഹിഷ്ണുതയിൽ വിശ്വസിക്കുന്നവരേ.. ഉണരൂ.. നമുക്കൊത്തു കൂടാം
ലോകം ഒരു കുടുംബമാകുേമ്പാൾ
എന്തിന് അക്രമങ്ങളെ പ്രകീർത്തിക്കാൻ കണക്ക് തേടുന്നു. - മമത കുറിച്ചു.
കൊൽക്കത്തയിലെ അമിത്ഷായുടെ റോഡ്ഷോക്കിടെയുണ്ടായ അക്രമത്തിനിടെ ഈശ്വർ ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർക്കുകയും മറ്റും ചെയ്തിരുന്നു. ഈ ആക്രമണങ്ങളെല്ലാം ഓർമിപ്പിക്കും വിധമാണ് മമതയുടെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.