കൊൽക്കത്ത: ഇന്ത്യയുടെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തേയും മാറ്റുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന് പശ ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് ബി.ജെ.പി സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ബി.ജെ.പി ഭരണത്തിൽ രണ്ട് കോടി പേർക്ക് തൊഴിൽ നഷ്ടമായെന്ന് മമത പറഞ്ഞു. കൊൽക്കത്തയിൽ നടന്ന മഹാഗഡ്ബന്ധൻ റാലിയിൽ സംസാരിക്കുേമ്പാഴാണ് മമത മോദി സർക്കാറിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്.
പുതിയൊരു രാജ്യത്തെ സൃഷ്ടിക്കുന്നതിനായാണ് തങ്ങളുടെ ശ്രമം. സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങി രാജ്യത്തെ ഏജൻസികളെയെല്ലാം മോദി സർക്കാർ തകർത്തു. മഹാഗഡ്ബന്ധനിലെ നേതാവാരാണെന്നാണ് ഇപ്പോൾ ബി.ജെ.പി ചോദിക്കുന്നത്. ഞങ്ങൾക്ക് കുറേ നേതാക്കളുണ്ടെന്നാണ് അതിന് മറുപടി നൽകാനുള്ളതെന്നും മമത വ്യക്തമാക്കി.
മോദി സർക്കാറിെൻറ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഇൗ ഭരണം ഇല്ലാതാക്കാൻ ബംഗാളും ഇവിടത്തെ ജനങ്ങളും ഉണരണമെന്നും മമത ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.