ന്യൂഡൽഹി: മാലേഗാവ് സ്ഫോടന കേസ് പ്രതിയായ പ്രജ്ഞ സിങ് ഠാക്കൂർ നാളെ കോടതിയിൽ ഹാജരാവണമെന്ന് മുംബൈയിലെ പ് രത്യേക കോടതി. ഉയർന്ന രക്തസമ്മർദം മൂലം ഹാജരാവാൻ കഴിയില്ലെന്ന് പ്രജ്ഞ കോടതിയെ അറിയിച്ചു. എന്നാൽ, ഒരു ദിവസത്തെ മാത്രം ഇളവ് അനുവദിച്ച കോടതി ഉയർന്ന രക്തസമ്മർദം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കോടതിയിൽ ഹാജരാവുന്നതിൽ നിന്ന് ഒരാഴ്ച ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഠാക്കൂർ നൽകിയ ഹരജി എൻ.ഐ.എ ജഡ്ജി വി.എസ് പദാൽക്കർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ കോടതിയുടെയും നടപടി. പാർലമെൻറിലെ നടപടികൾ പുർത്തികരിക്കാൻ ഒരാഴ്ച സമയം ആവശ്യമാണെന്നായിരുന്നു എൻ.ഐ.എ കോടതിയെ പ്രജ്ഞ സിങ് ഠാക്കൂർ അറിയിച്ചത്. എന്നാൽ, കേസിൻെറ ഈ ഘട്ടത്തിലെ വിചാരണക്ക് പ്രജ്ഞയുടെ സാന്നിധ്യം അനിവാര്യമാണെന്നായിരുന്നു കോടതി വിലയിരുത്തൽ.
ബുധനാഴ്ച രാത്രിയോടെ പ്രജ്ഞയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചയോടെ ഡിസ്ചാർജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.