മാലെ: മാലിദ്വീപിലുണ്ടായ പ്രശ്നങ്ങൾക്കിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകനെ ഇന്ന് ഇന്ത്യയിലേക്ക് അയക്കും. ഫ്രഞ്ച് ന്യൂസ് എജൻസിക്ക് വേണ്ടി പ്രവർത്തിക്കുന്ന രണ്ട് മാധ്യമ പ്രവർത്തകരാണ് മാലിദ്വീപിൽ അറസ്റ്റിലായത്. ഇതിൽ ഒരാൾ ഇന്ത്യക്കാരാനായ മണിശർമ്മയാണ്. ഇയാളെ നാടുകടത്തുമെന്ന വിവരം മാലിദ്വീപ് പൊലീസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. എൻ.ഡി.ടി.വിയാണ് വാർത്ത പുറത്ത് വിട്ടത്.
ടൂറിസ്റ്റ് വിസയിൽ മാലിദ്വീപിലെത്തിയതിന് ശേഷം കുടിയേറ്റ നിയമങ്ങൾ ലംഘിച്ച് മാധ്യമപ്രവർത്തകർ രാജ്യത്ത് ജോലി ചെയ്യുകയായിരുന്നു. മാലിദ്വീപിൽ ജോലി ചെയ്യണമെങ്കിൽ ഇവർക്ക് ബിസിനസ് അല്ലെങ്കിൽ ജോലി ചെയ്യുന്നതിനുള്ള വിസ ആവശ്യമാണ്. ഇതില്ലാതെ ജോലി ചെയ്തതിനാലാണ് ഇവരെ നാട്ടുകടത്തുന്നത്.
മണിശർമ്മയെ തിരിച്ചയക്കുന്ന വിവരം മാലിദ്വീപ് ഒൗദ്യോഗികമായി അറിയിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. പ്രസിഡൻറ് അബ്ദുള്ള യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നാണ് മാലിദ്വീപിൽ പ്രതിസന്ധി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.