മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് നാന പടോലെ എതിരില്ലാതെ െതരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കുന്ന പാരമ്പര്യം തെറ്റിക്കരുതെന്ന ഭരണപക്ഷ എം.എല്‍.എമാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബി.ജെ.പി തങ്ങളുടെ സ്ഥാനാര്‍ഥി കിസന്‍ കത്തോറിയെ പിന്‍വലിച്ചു. സഭാ നിയന്ത്രണം ഏറ്റെടുത്ത പടോലെ ബി.ജെ.പി നിയമസഭ കക്ഷി നേതാവ് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു.
കര്‍ഷക കുടുംബത്തില്‍നിന്നുള്ള പടോലെ എല്ലാവര്ക്കും നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സഭയില്‍ പറഞ്ഞു. പടോലെ കാര്‍ഷിക മന്ത്രിയാകുമെന്നാണ് കരുതിയതെന്നും ഏത് പദവിയിലായാലും കര്‍ഷകരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷ നേതാവ് ഫഡ്നാവിസ് പറഞ്ഞു.
കാര്‍ഷികപ്രതിസന്ധി രൂക്ഷമായ വിദര്‍ഭയില്‍നിന്നുള്ള നേതാവാണ് നാന പടോലെ. 99ലും 2004ലും വിദര്‍ഭയിലെ സകോലി നിയമസഭ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച പടോലെ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലിനെതിരെ സ്വതന്ത്രനായി മത്സരിച്ച് തോറ്റു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച പടോലെ പ്രഫുല്‍ പട്ടേലിനെ തോല്പിച്ചു. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തെ ചോദ്യംചെയ്ത് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിൽ തിരിച്ചെത്തി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയോട് തോറ്റു. നിലവില്‍ സകോലിയില്‍ നിന്നുള്ള എം.എല്‍.എയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.