മുംബൈ: ഒരുമിച്ചു ജീവിച്ച സ്ത്രീക്കും ബന്ധത്തിലുള്ള മകൾക്കും മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ പ്രതിമാസം രണ്ട് ലക്ഷം രൂപ നൽകണമെന്ന് കുടുംബ കോടതിയുടെ ഇടക്കാല ഉത്തരവ്. സ്ത്രീക്ക് 1.25 ലക്ഷവും മകൾക്ക് 75,000വും നൽകാനാണ് ബാന്ദ്ര കുടുംബ കോടതി ഉത്തരവിട്ടത്.
അതേസമയം, സ്ത്രീയിലുള്ള മകനും ചെലവിന് നൽകണമെന്ന ആവശ്യം പ്രായപൂർത്തിയായത് ചൂണ്ടിക്കാട്ടി കോടതി തള്ളി. സ്ത്രീയുമായി ഒരുമിച്ചു ജീവിച്ചെന്ന് ധനഞ്ജയ് മുണ്ടെ നേരത്തേ കോടതിയിൽ സമ്മതിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ഉത്തരവ്. സ്ത്രീ നൽകിയ ഹരജിയിൽ അന്തിമവിധി ആയിട്ടില്ല. ഉദ്ധവ് താക്കറെ സർക്കാറിൽ മന്ത്രിയായിരിക്കെയാണ് ധനഞ്ജയ് മുണ്ടെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന ആരോപണവുമായി സ്ത്രീ രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.