മുംബൈ: അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നതിനെതിരെ മുംൈബയിൽ കർഷകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. മുംെബെയുടെ പ്രാന്ത പ്രദേശത്ത് കൃഷി ഭൂമി ഏെറ്റടുത്ത് നിർമിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെയാണ് പ്രക്ഷോഭം. ഗതാഗതം തടസപ്പെടുത്തിയ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. ഒൗദ്യോഗിക വാഹനങ്ങൾക്ക് തീെവച്ചു. മുംബൈയിൽ നിന്ന് 45 കിലോമീറ്റർ അകലെ നെവാലിയിലാണ് വിമാനത്താവളം നിർമിക്കുന്നത്.
പൊലീസുമായി ഏറ്റുമുട്ടിയ സമരക്കാര്‍ മൂന്ന് വാഹനങ്ങള്‍ക്ക് തീയിട്ടു. താനെ- ബദ്‌ലാപുര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ചു.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപേക്ഷിക്കപ്പെട്ട ഒരു വ്യോമതാവളം ഉള്‍പ്പെടുന്ന പ്രദേശത്ത് പുതിയ വിമാനാത്താവളം നിര്‍മിക്കുന്നതിനായി കര്‍ഷകരെ ഒഴിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ കര്‍ഷകര്‍ സമരവുമായി രംഗത്തെത്തിയത്. തങ്ങള്‍ തലമുറകളായി കൃഷിചെയ്യുന്ന ഭൂമിയാണിതെന്നാണ് കര്‍ഷകർ പറയുന്നത്.
എന്നാല്‍, പ്രതിരോധവകുപ്പിെൻറ ഭൂമിയാണിതെന്നാണ് സര്‍ക്കാർ വാദം. സര്‍ക്കാര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മിക്കുന്നതെന്നും അതിനാല്‍ കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെയാണ് കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.