മുംബൈ: എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിലും ബി.ജെ.പി സഖ്യം. എല്ലാ എക്സിറ്റ് പോളുകളും 48ൽ 30ലേറെ സീറ്റുകൾ ബി. ജെ.പി- ശിവസേന സഖ്യം നേടുമെന്ന് പ്രവചിക്കുന്നു. മുംബൈ നഗരത്തിലെ ആറ് സീറ്റുകളിൽ മൂന്നുവീതം ബി.ജെ.പിയും കോൺഗ ്രസും നേടുമെന്നും പറയുന്നു. ഇന്ത്യ ടുേഡ-ആക്സിസ് മൈ ഇന്ത്യ ബി.ജെ.പി സഖ്യം 38 നും 41നുമിടയിൽ നേടുമെന്നും കോൺഗ്രസ് സഖ്യം ആറുമുതൽ 10 വരെ സീറ്റുകൾ നേടുമെന്നും പറയുന്നു.
എ.ബി.പി ന്യൂസ്: ബി.ജെ.പി-ശിവസേന 34, കോൺഗ്രസ്-എൻ.സി.പി 14. ടിവി നയൻ-സി: ബി.ജെ.പി 19, ശിവസേന 15, കോൺഗ്രസ് എട്ട്, എൻ.സി.പി ആറ്. ന്യൂസ് എക്സ് നേത: ബി.ജെ.പി 36, കോൺഗ്രസ് 11, മറ്റുള്ളവർ ഒന്ന്. ടൈംസ് നൗ: ബി.ജെ.പി 38, കോൺഗ്രസ് 10. െഎ.പി.എസ്.ഒ.എസ്-ന്യൂസ് 18 ബി.ജെ.പി 42-45, കോൺഗ്രസ് 4-6. എന്നിങ്ങനെയാണ് പ്രവചനങ്ങൾ. 2014 ൽ ബി.ജെ.പി 23 ഉം ശിവസേന 18 ഉം നേടിയപ്പോൾ കോൺഗ്രസ് രണ്ടും എൻ.സി.പി നാലും സീറ്റുകളായിരുന്നു നേടിയത്.
ബി.ജെ.പിക്ക് മേൽകൈയുണ്ടാകുമെങ്കിലും കോൺഗ്രസ്-എൻ.സി.പി 20 ഒാളം സീറ്റുകൾ നേടി നില മെച്ചപ്പെടുത്തുമെന്നാണ് പാർട്ടികളുടെ കണക്കുകൂട്ടൽ. നാല് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡി കോൺഗ്രസിന് പ്രതികൂലമായേക്കുമെന്നാണ് കണക്കുകൂട്ടൽ. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽകെ ലോക്സഭ െതരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികൾക്കും നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.