മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ ഭരണസാധ്യത അട്ടിമറിക്കാനില്ലെന്ന് കോണ്ഗ്ര സും എന്‍.സി.പിയും വ്യക്തമാക്കിയെങ്കിലും ആശയകുഴപ്പം സൃഷ്ടിച്ച് ശിവസേനയുടെ സമ്മർ ദതന്ത്രം. ഭരിക്കാന്‍ ആവശ്യമായ 145 ലെത്താന്‍ 105 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് 56 അംഗങ്ങളുള ്ള സഖ്യകക്ഷി ശിവസേനയെ വേണം. മുഖ്യമന്ത്രി പദത്തിലും ഭരണത്തിലും തുല്യപങ്കാളിത്തമെന ്ന ആവശ്യം ശക്തിപ്പെടുത്തുകയാണ് സേന.
അതിന് ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റാ ന് ഹൈകമാൻഡ് മാർഗം കണ്ടെത്തണമെന്ന് മുന്‍മുഖ്യമന്ത്രി അശോക് ചവാന് പറഞ്ഞത് സേന പിടിവള്ളിയാക്കി. പാര്‍ട്ടി മുഖപത്രത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ചും എന്‍.സി.പി സഖ്യസാധ്യത കാണിക്കുന്ന കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തും ആദിത്യ താക്കറെയെ ഭാവി മുഖ്യമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകളിട്ടും സേന ബി.ജെ.പിയെ സമ്മർദത്തിലാക്കാന്‍ ശ്രമിക്കുകയാണ്.
സേനക്കൊപ്പം ചേരില്ലെന്ന് പറയുമ്പോഴും ‘ബി.ജെ.പിയില്‍നിന്ന് പൂര്‍ണ മുക്തരായി’ സേന പിന്തുണ തേടിയാല്‍ അന്തിമ തീരുമാനം ഹൈകമാൻഡിേൻറതാകുമെന്നാണ് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബാലസാഹെബ് തൊറാട്ട് പറഞ്ഞത്. കോണ്‍ഗ്രസിന് 44 ഉം എന്‍.സി.പിക്ക് 54 അംഗങ്ങളുണ്ട്.
ശിവസേനയും ബി.ജെ.പിയും സംയുക്ത ചര്‍ച്ചകള്‍ തുടങ്ങിയില്ല. ശിവസേനയിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി പ്രസിഡൻറ് ഉദ്ധവിനെ കണ്ടു. പുതിയ എം.എല്‍.എമാരുമായി ശനിയാഴ്ച ഉദ്ധവ് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ രൂപവത്കരണാവകാശം ഉന്നയിച്ച് ദീപാവലിക്ക് ശേഷം വ്യാഴാഴ്ച ഗവര്‍ണറെ കാണുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. ഇതിനിടെ അഭിനന്ദനം അറിയിച്ച് അമിത് ഷാ ഉദ്ധവിനെ വിളിച്ചതായി സേന വൃത്തങ്ങള്‍ പറഞ്ഞു.
സ്വന്തം തട്ടകമായ വിദര്‍ഭയില്‍ പാര്‍ട്ടിക്ക് തിരിച്ചടി ഏറ്റെങ്കിലും മുഖ്യമന്ത്രി പദത്തില്‍ ദേവേന്ദ്ര ഫട്നാവിസ് തുടരുമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയില്‍ ഫട്നാവിസിനെ വെല്ലുന്ന നേതാക്കളാരും ജയിച്ചെത്തിയവരിലില്ല. ഏക്നാഥ് കഡസെ, വിനോദ് താവ്ഡെ എന്നിവര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല. പങ്കജ മുണ്ടെ സ്വന്തം സഹോദരന് എന്‍.സി.പിയിലെ ധനഞ്ജയ് മുണ്ടെയോട് തോല്‍ക്കുകയും ചെയ്തു. ചന്ദ്രകാന്ത് പാട്ടീല്‍ ജയിച്ചെങ്കിലും ഫട്നാവിസിന് വെല്ലുവിളിയാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.