മുംബൈ: ഡൽഹിയിലെ നിസാമുദ്ദീൻ സമ്മേളനത്തിന് ശേഷം മുംബൈയിലെത്തിയ 21 വിദേശി തബ്ലീഗ് പ്രവർത്തകരെ പള്ളിയിൽ നിന് നും ഒഴിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. മുംബ്രയിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകാന ിരുന്ന 13 ബംഗ്ലാദേശികളെയും എട്ട് മലേഷ്യൻ പൗരൻമാരെയുമാണ് പള്ളിയിൽ നിന്നും ഒഴിപ്പിച്ചത്.
ലോക്ക്ഡൗണിനെ തുടർന്ന് മുംബ്രയിലെ പള്ളിയിലും സ്കൂളിലും അഭയം തേടിയ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ പൊലീസ് ഒഴിപ്പിച്ച് ക്വാറൈൻറനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉത്തരവ് പ്രകാരം ഇവരെ കണ്ടെത്തി ക്വാറൈൻറനിൽ പ്രവേശിപ്പിക്കുന്നതിന് നേതൃത്വം നൽകിയ മുതിർന്ന പൊലീസ് ഇൻസ്പെക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ നാസിക്കിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ സ്വമേധയാ റിപ്പോർട്ട് ചെയ്യണമെന്ന് അറിയിപ്പുണ്ടായിരുെന്നങ്കിലും ഇവർ മുന്നോട്ടു വന്നിരുന്നില്ല. തുടർന്ന് പൊലീസ് നേരിട്ട് ഇവർ താമസിച്ചിരുന്ന പള്ളിയിലും സ്കൂളിലുമെത്തി ഒഴിപ്പിക്കുകയായിരുന്നു. കോവിഡ് ഹോട്ട്സ്പോട്ടിൽ നിന്നുള്ള വ്യക്തികളെ കുറിച്ചുള്ള വിവരം മറച്ചുവെച്ചതിന് പള്ളി, സ്കൂൾ ട്രസ്റ്റികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.