മുബൈ: ഒാടുന്ന ബസിൽ വെച്ച് യുവതിയെ ചുംബിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
ബി.ജെ.പി നേതാവ് രവീന്ദ്ര ബവന്തടെ ഒാടുന്ന ബസിൽ വെച്ച് യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ജൂൺ 27 ന് ഗട്ചിരോലി ജില്ലയിലെ ചന്ദ്രാപുര്‍ പ്രദേശത്തെ ബസ് യാത്രക്കിടെയൊണ് സംഭവം. യുവതിയെ ബലം പ്രയോഗിച്ച് ചുംബിച്ചതാണെന്ന് ബസിലെ മറ്റു യാത്രക്കാർ പൊലീസിന് മൊഴി നൽകിയിരുന്നു.
വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് രവീന്ദ്ര ബവന്തടെക്കെതിരെ യുവതി പൊലീസില്‍ ബലാത്സംഗത്തിന് പരാതി നല്‍കുകയായിരുന്നു. ബസിലുണ്ടായിരുന്ന സി.സി ടിവിയിലെ ദൃശ്യങ്ങളാണ് പുറത്തായത്. ബവന്തടെ യുവതിയെ ബലം പ്രയോഗിച്ച് ചുംബിക്കുന്നതും ബസിൽ മറ്റു യാത്രക്കാർ ശ്രദ്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ദൃശ്യങ്ങൾ വൈറലായതോടെ ബവന്തടെ ജോലി– വിവാഹം വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.