മൻസുഖ് ഹിരേനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോ കാറിന്‍റെ ഉടമ മൻസുഖ് ഹിരേനെ കൊലപ്പെടുത്തിയ കേസിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേരെ എ.ടി.എസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. നിലവിൽ സസ്പെൻഷനിലുള്ള കോൺസ്റ്റബിൾ വിനായക് ഷിൺഡെയാണ് അറസ്റ്റിലായ പൊലീസുകാരൻ.

വാതുവെപ്പ് റാക്കറ്റിലെ കണ്ണിയാണ് അറസ്റ്റിലായ മറ്റൊരാൾ. കൊലപാതക കേസ് കേന്ദ്രസർക്കാർ എൻ.ഐ.എക്ക് കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം എൻ.ഐ.എക്ക് കൈമാറിയതായി മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ ഇന്ന് കോടതിയിൽ ഹാജറാക്കും.

Tags:    
News Summary - Maharashtra ATS arrests two in Mansukh Hiran death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.