ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറുന്ന വേളയിൽ ഭോപ്പാലിലെ പാർട്ടി ഓഫിസിൽ മധുരം പങ്കിടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

മധ്യപ്രദേശ്, ഗുജറാത്ത്, യു.പി, കർണാടക സംസ്ഥാനങ്ങളിൽ ബി.ജെ.പി മുന്നേറ്റം

2020-11-10 10:06 IST

ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തി കമൽനാഥ്

മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിൽ തിരിച്ചുവരവിനായി ശ്രമിക്കുന്ന കോൺഗ്രസ് നേതാവ് കമൽനാഥ് കമല പാർക്ക് പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി. മകൻ നകുൽ നാഥിനും വിവേക് തൻഖക്കുമൊപ്പമായിരുന്നു സന്ദർശനം. 

2020-11-10 09:51 IST

തെലങ്കാനയിൽ ബി.ജെ.പിക്ക് ലീഡ്

തെലങ്കാനയിലെ ദുബ്ബക്ക് മണ്ഡലത്തിൽ ബി.ജെ.പി മുന്നിലെത്തി. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തായപ്പോൾ 341 വോട്ടിെൻറ ലീഡാണ് ബി.ജെ.പിക്കുള്ളത്.

2020-11-10 09:48 IST

ഹരിയാനയിലെ ബറോഡയിൽ കോൺഗ്രസിന് ലീഡ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ബേറാഡയിൽ കോൺഗ്രസിെൻറ ഇന്ദുരാജ് നർവാൾ മുന്നിൽ. കായിക താരം യോഗേശ്വർ ദത്താണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.

2020-11-10 09:31 IST

ഛത്തീസ്ഗഡിൽ കോൺഗ്രസ് മുന്നിൽ

ഛത്തീസ്ഗഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിൽ ഭരണകക്ഷിയായ കോൺഗ്രസ് ലീഡ് ചെയ്യുന്നു.

2020-11-10 09:22 IST

ആറ് സീറ്റിേലക്ക് ലീഡ് ഉയർത്തി കോൺഗ്രസ്. ബി.ജെ.പി 11

മധ്യപ്രദേശിൽ ആറ് സീറ്റിൽ ലീഡ് നേടി കോൺഗ്രസ്. ബി.ജെ.പിയുടെ ലീഡ് 11 സീറ്റിൽ. 

2020-11-10 09:16 IST

ഗുജറാത്തിൽ എട്ടിൽ അഞ്ചിടത്ത് ബി.ജെ.പി

ഗുജറാത്തിൽ ആദ്യ ഫലസൂചനങ്ങൾ പുറത്തുവരുേമ്പാൾ തെരഞ്ഞെടുപ്പ് നടന്ന എട്ടിൽ അഞ്ച് സീറ്റിലും ബി.ജെ.പി ലീഡ് ചെയ്യുന്നു. 

2020-11-10 09:12 IST

മധ്യപ്രദേശിൽ ബി.ജെ.പിക്ക് ഒമ്പത് സീറ്റിൽ ലീഡ്

മധ്യപ്രദേശിൽ ബി.ജെ.പി ഒമ്പത് സീറ്റിൽ മുന്നേറുന്നു. കോൺഗ്രസിന് ലീഡ് ഒരു സീറ്റിൽ മാത്രം

2020-11-10 09:01 IST

യു.പിയിൽ ആദ്യഫലസൂചനയിൽ എസ്.പിയും ബി.ജെ.പിയും മുന്നിൽ

ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റിൽ മൂന്ന് സീറ്റിൽ ബി.ജെ.പിയും രണ്ടിടത്ത് സമാജ്വാദി പാർട്ടിയും മുന്നേറുന്നു. 

2020-11-10 08:58 IST

കർണാടകയിൽ രണ്ടിടത്തും ബി.ജെ.പിക്ക് ലീഡ്

കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടിടങ്ങളിലും ബി.ജെ.പി മുന്നിൽ 

2020-11-10 08:53 IST

മധ്യപ്രദേശിൽ ബി.ജെ.പിക്ക് ലീഡ്

മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളിൽ രണ്ടിടത്ത് ബി.ജെ.പിക്ക് ലീഡ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.