മുംബൈ: കോവിഡ് സംശയത്തെ തുടർന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മ രിച്ച മലയാളി വീട്ടമ്മയുടെ ചിതക്ക് ഏക മകൾ തീകൊളുത്തുമ്പോൾ ദുബൈയിലിരുന്ന് ഭർത ്താവ് സോമന് മൊബൈൽ ഫോണിലൂടെ കാഴ്ചക്കാരനായി കണ്ടുനിൽക്കാനായിരുന്നു വിധി. നവിമുംബൈയിലെ ഉൽവയിൽ കഴിയുന്ന ആലപ്പുഴ അവലൂക്കുന്ന് സ്വദേശി വിമലയാണ് (53) അഞ്ച് ആശുപത്രികളുടെ അവഗണനമൂലം മരിച്ചത്.
വീണു പരിക്കേറ്റ് ആഴ്ചകളോളം അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയ ഇവർക്ക് ശനിയാഴ്ച പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. തുടർന്ന് അപ്പോളോ ആശുപത്രിയിൽതന്നെ പോയെങ്കിലും കോവിഡ് സംശയത്തിെൻറ പേരിൽ ചികിത്സ നൽകിയില്ല. കോവിഡ് ബാധയില്ലെന്ന് ഉറപ്പുവേണമെന്നായിരുന്നു വാദം.
മറ്റു നാല് ആശുപത്രികളെ സമീപിച്ചെങ്കിലും സമാനമായിരുന്നു പ്രതികരണം. ഒടുവിൽ ഡി.വൈ. പാട്ടീൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറിനകം മരിച്ചു. മരണശേഷം ലഭിച്ച കോവിഡ് പരിശോധന റിപ്പോർട്ട് നെഗറ്റിവായിരുന്നു.
സമയത്ത് ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ രക്ഷിക്കാനാകുമായിരുന്നുവെന്ന് മലയാളം സമാജം പ്രവർത്തകർ പറഞ്ഞു. മറ്റു ബന്ധുക്കളാരുമില്ലാത്തതിനാൽ മലയാള സമാജം പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ഏക മകൾ സൗമ്യ അമ്മയുടെ ചിതക്ക് തീകൊളുത്തിയത്. ജോലി ആവശ്യാർഥം ദുബൈയിൽ പോയ സോമൻ ലോക്ഡൗണിൽ കുടുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.