ചെന്നൈ: റെയിൽവേ മന്ത്രാലയത്തിെൻറ ചുവപ്പു കൊടി ലഭിച്ചതോടെ പരമ്പരാഗത (കൺവെൻഷനൽ ) െട്രയിൻ കോച്ചുകൾ ചരിത്രത്തിലേക്ക്. റെയിൽ മന്ത്രാലയത്തിെൻറ കീഴിൽ കോച്ചുകൾ നിർമിക്കുന്ന ചെന്നൈ പെരമ്പൂർ ഇൻറഗ്രൽ കോച്ച് ഫാക്ടറി (െഎ.സി.എഫ്) പഴയ രീതിയിലുള്ള കോച്ചുകൾ നിർത്തി എൽ.എച്ച്.ബി നിർമാണത്തിലേക്ക് പൂർണമായും ശ്രദ്ധ േകന്ദ്രീകരിക്കുന്നു.
ഇൗമാസം 19ന് റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി അവസാന കോച്ച് പുറത്തിറക്കി പരമ്പരാഗത ഇനത്തിന് ‘ഒൗദ്യോഗിക യാത്രയയപ്പ്’ നൽകും. നീലനിറമുള്ള എ.സി ഫസ്റ്റ് ക്ലാസ്, എ.സി സെക്കൻഡ് ക്ലാസ് ബെർത്തുകൾ ഉൾപ്പെട്ട കോച്ചാണ് അവസാനമായി ഇറങ്ങുന്നത്. ഇൗ വർഷം നിർമിച്ച 52ാമത്തെ കോച്ചാണിത്. 1952ൽ സ്ഥാപിതമായ ഫാക്ടറിയിലെ 55,553 ാമത് കോച്ചും.
സ്വന്തം രൂപകൽപനയിലെ പരമ്പരാഗത കോച്ചുകൾക്കൊപ്പം പെരമ്പൂർ െഎ.സി.എഫിൽ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി) കോച്ചുകളും മൂന്നുവർഷം മുമ്പ് നിർമാണം തുടങ്ങിയിരുന്നു. പരമ്പരാഗത കോച്ചിെൻറ ഉപയോഗം 25 വർഷം ഉണ്ടായിരിക്കെ ഇനി കാൽ നൂറ്റാണ്ട് ഇവ പാളത്തിലുണ്ടാകും. എൽ.എച്ച്.ബിയുടേത് 35 വർഷമാണ്. ഇന്ത്യൻ സാേങ്കതികവിദ്യയിലുള്ള കോച്ചുകൾ ഒഴിവാക്കി ജർമൻ എൽ.എച്ച്.ബികളുടെ നിർമാണത്തിലേക്ക് ശ്രദ്ധിക്കാൻ റെയിൽ ബോർഡ് തീരുമാനിച്ചിരുന്നു.
അപകടങ്ങളുടെ വ്യാപ്തി ലഘൂകരിക്കുന്ന ജർമൻ സാേങ്കതികവിദ്യ പ്രയോജനപ്പെടുത്തി നിർമിക്കുന്ന ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുകൾക്ക് കൂടുതൽ സുരക്ഷിതമാണ്. പരമ്പരാഗത കോച്ചുകളിൽ ഉപയോഗിക്കുന്ന കോർട്ടൺ സ്റ്റീലിന് പകരം സ്റ്റെയിൻലെസ് സ്റ്റീൽ മൂലം താരതമ്യേന ഭാരക്കുറവും സ്ഥല സൗകര്യവും യാത്രാസുഖവും ലഭിക്കും. ഇന്ത്യൻ പാളങ്ങളിൽ പരമാവധി 160 കി.മീറ്റർ വരെ വേഗതയെടുക്കാം.
1955ൽ കോച്ച് നിർമാണം തുടങ്ങിയ പെരമ്പൂർ െഎ.സി.എഫ് ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, മ്യാൻമർ, വിയറ്റ്നാം, തായ്ലൻഡ്, തായ്വാൻ, സാംബിയ, ഫിലിപ്പീൻസ്, താൻസാനിയ, ഉഗാണ്ട, നൈജീരിയ, മൊസാംബി, അംഗോള തുടങ്ങിയ രാജ്യങ്ങളിലേക്ക് കോച്ചുകൾ കയറ്റി അയച്ചിരുന്നു.
പരമ്പരാഗത ഇനം പുറത്താകുേമ്പാഴും ദൂരം കുറഞ്ഞ സർവിസുകൾക്കുള്ള മെമു, ഡെമു, ഗരീബ് രഥ്, അന്ത്യോദയ, തേജസ്, അനുഭൂതി തുടങ്ങിയവയുടെ നിർമാണം െഎ.സി.എഫിൽ തുടരും. ഇന്ത്യൻ റെയിൽവേയും രാജസ്ഥാൻ ടൂറിസം വകുപ്പും ചേർന്ന് പുറത്തിറക്കിയ പാളങ്ങളിലെ കൊട്ടാരം (പാലസ് ഒാൺ വീൽസ്), കൊൽക്കത്ത മെട്രോ കോച്ചുകൾ എന്നിവയും നിർമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.