ലാലുവിന്റെ മൂത്തമകൻ വീണ്ടും റാബ്രിയുടെ വീട്ടിൽ

പട്ന: ആർ.ജെ.ഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവ് മാതാവ് റാബ്രി ദേവിയുടെ വീട്ടിലേക്ക് താമസം മാറി. ചൊവ്വാഴ്ച വൈകീട്ടാണ് തേജ് പ്രതാപ് റാബ്രിയുടെ വീട്ടിൽ എത്തിയത്. ഇനി സർക്കാർ അനുവദിച്ച ബംഗ്ലാവിലേക്ക് പോകുന്നില്ലെന്ന് എം.എൽ.എയായ അദ്ദേഹം അറിയിച്ചു.

തേജിന്റെ തിരിച്ചുവരവ് കുടുംബത്തിൽ ആഹ്ലാദത്തേക്കാൾ ആശങ്കക്ക് കാരണമായതായാണ് വിവരം. കഴിഞ്ഞ ദിവസം താൻ പിതാവിന് രാജിക്കത്ത് കൊടുക്കാൻ താൽപര്യപ്പെടുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഇതിനിടെ, കഴിഞ്ഞ ദിവസം രാംരാജ് യാദവ് എന്ന ആർ.ജെ.ഡി യുവജന വിഭാഗം നേതാവ് തന്നെ ഒരു 'ഭ്രാന്തൻ' നേതാവിന്റെ ഗുണ്ടകൾ റാബ്രി ദേവിയുടെ വീട്ടിൽ നടന്ന ഇഫ്താറിനിടെ നഗ്നനാക്കി മർദിച്ചതായി ആരോപിച്ചിരുന്നു. ലാലുവിന്റെ രാഷ്ട്രീയ അവകാശിയെന്നു കരുതുന്ന മകൻ തേജസ്വി യാദവാണ് ഇഫ്താർ സംഘടിപ്പിച്ചത്. രാംരാജിന്റെ ആരോപണം തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തേജ് പ്രതാപ് കരുതുന്നതായി അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. ഈ കാരണത്താലാണ് അദ്ദേഹം താമസം മാറ്റിയതെന്നും ഇവർ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.