ബംഗളൂരു: ബി.ജെ.പി എം.എൽ.എയുടെ ചവിട്ടേറ്റ് തൻെറ ഗർഭം അലസിയതായി ബി.ജെ.പി വനിത കൗൺസിലർ. കർണാടകയിലെ തെർദലിലെ ബിജെ.പി എം.എൽ.എ സിദ്ധു സാവദിക്കെതിരെയാണ് കൗൺസിലർ ചാന്ദ്നി നായിക് രംഗത്തെത്തിയത്.
കഴിഞ്ഞ നവംബർ ഒൻപതിനാണ് സംഭവം. മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മഹാലിംഗപുരത്തെ മുനിസിപ്പൽ കൗൺസിൽ ബിൽഡിംഗിലെത്തിയ ചാന്ദ്നിയടക്കമുള്ള കൗൺസിലർമാരെ എം.എൽ.എയും സംഘവും ചവിട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിൻെറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിയമനടപടികളിലേക്ക് കടക്കുകയാണെന്ന് ചാന്ദ്നിയുടെ ഭർത്താവ് അറിയിച്ചു.
എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എം.എൽ.എ നിഷേധിച്ചു. കൗൺസിലർ ആറുവർഷം മുമ്പ് വന്ധ്യംകരണം നടത്തിയതാണെന്നും സമീപകാലത്ത് അവർ ഗർഭച്ഛിദ്രം നടത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായും എം.എൽ.എ പ്രതികരിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.