ന്യൂഡൽഹി: പ്രായപൂർത്തിയായവരുടെ വിവാഹം റദ്ദാക്കാൻ ഖാപ്പ് പഞ്ചായത്തുകൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കൃത്യമായ നിർദേശങ്ങൾ െകാണ്ടുവരണമെന്ന് കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പട്ടു. ഖാപ്പ് പഞ്ചായത്തുകളെ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരും വരെ ഇൗ നിർദേശങ്ങൾ നിലനിൽക്കുമെന്നും കോടതി ആവശ്യപ്പെട്ടു. ദുരഭിമാന കൊല കൈകാര്യം െചയ്യുന്നതിനായി നിയമ നിർമാണം നടത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് നിരന്തരമായി ദുരഭിമാന കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ശക്തമായ നിയമ നിർമാണം വേണമെന്ന് ആവശ്യപ്പെട്ടാണ് സന്നദ്ധ സംഘടന കോടതിയെ സമീപിച്ചത്. ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന നിയമാനുസൃതമല്ലാത്ത ശക്തമായ ഖാപ്പ് പഞ്ചായത്തുകളാണ് ഇൗ കൊലപാതകങ്ങളിൽ ഏറിയ പങ്കും പ്രതിസ്ഥാനത്തുള്ളത്.
നേരത്തെ വാദത്തിനിടെ ഖാപ്പ് പഞ്ചായത്തുകളെ കോടതി ശകാരിച്ചിരുന്നു. സമൂഹത്തിെൻറ അന്തസ്സ് സൂക്ഷിപ്പുകാരാകാൻ ഖാപ്പ് പഞ്ചായത്തുകൾ ശ്രമിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ, വ്യത്യസ്ത ജാതി- മത വിഭാഗങ്ങളിലുള്ളവർ തമ്മിലുളള വിവാഹത്തിന് എതിരല്ലെന്നും ഒരേ ഗോത്രത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹത്തെയാണ് എതിർക്കുന്നതെന്നും ഖാപ്പ് പഞ്ചായത്തുകൾ വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.