പുൽവാമ: എങ്ങും ഭയവും അനിശ്ചിതത്വവും. അതാണിപ്പോൾ ദക്ഷിണ കശ്മീരിെൻറ അവസ്ഥ. കടുത് ത നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചുതുടങ്ങിയിട്ടും ജനങ്ങൾ കാര്യമായി പുറത്തിറ ങ്ങുന്നില്ല. തെരുവുകളിൽ സൈന്യത്തിെൻറ സാന്നിധ്യം പ്രത്യേകിച്ച് കൂടുതലൊന്നുമില്ലെ ങ്കിലും ഭയം മൂലം വീടുകൾക്കകത്ത് കഴിയാനാണ് മുൻഗണന നൽകുന്നത്. ദക്ഷിണ കശ്മീരില െ പുൽവാമ, ഷോപിയാൻ, അനന്ത്നാഗ്, കുൽഗാം എന്നിവിടങ്ങളിലെല്ലാം ഇതാണ് സ്ഥിതി.
2016ൽ ബു ർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്ന് ആറു മാസത്തോളം സംഘർഷത്തിൽ മുങ്ങിയ മേഖലയാണ് ദക്ഷിണ കശ്മീർ. നൂറിലധികം പേരാണ് അന്ന് മേഖലയിൽ കൊല്ലപ്പെട്ടത്. ഇൗവർഷം സംസ്ഥാനത്ത് കൊല്ലപ്പെട്ട 134 തീവ്രവാദികളിൽ 98 പേരും ദക്ഷിണ കശ്മീരിലായിരുന്നു. എന്നാൽ, ഇപ്പോൾ കാര്യമായ സംഘർഷങ്ങളില്ല.
ഇതിന് പ്രധാന കാരണം, 370ാം വകുപ്പ് റദ്ദാക്കുന്നതിന് മുമ്പായി അധികൃതർ നടത്തിയ വ്യാപകമായ അറസ്റ്റാണെന്ന് ജനങ്ങൾ പറയുന്നു. വീടുകളിൽ കയറിയാണ് പലരെയും കസ്റ്റഡിയിലെടുത്തത്. ചിലരെ ഇടക്ക് വിട്ടയച്ചിട്ടുണ്ടെങ്കിലും മിക്കവരും കസ്റ്റഡിയിൽ തുടരുകയാണ്. മുമ്പ് പ്രശ്നങ്ങളുണ്ടാക്കിയവരെയും ഉണ്ടാക്കാൻ സാധ്യതയുള്ളവെരയുമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് അധികൃതരുെട വാദം.
എന്നാൽ, അറസ്റ്റിലായവരിൽ പലരും മുമ്പ് ഒരു പ്രതിഷേധത്തിൽപോലും പെങ്കടുക്കാത്തവരാണെന്ന് മറുവാദമുണ്ട്. രണ്ടാഴ്ചക്കിടെ ദക്ഷിണ കശ്മീരിൽ മാത്രം 1500ഒാളം പേർ അറസ്റ്റിലായതായാണ് അനൗദ്യോഗിക റിപ്പോർട്ട്. അതേസമയം, അറസ്റ്റിലായവരുടെ കണക്ക് പുറത്തുവിടാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
ഇതുകൂടാതെ ആശയവിനിമയോപാധികൾ പൂർണമായും റദ്ദാക്കിയതും കാരണമാണ്. മറ്റു പ്രദേശങ്ങളിൽ എന്ത് നടക്കുന്നുവെന്ന് ഇതുമൂലം ജനങ്ങൾ അറിയുന്നില്ല. എന്നാൽ, 370ാം വകുപ്പ് റദ്ദാക്കിയത് ജനങ്ങളുടെ മനസ്സിൽനിന്ന് മായില്ലെന്നും എപ്പോഴെങ്കിലും അതൊരു പൊട്ടിത്തെറിയിലേക്ക് വഴിമാറിയേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.