ന്യൂഡൽഹി: കശ്മീർ ജമാഅത്തെ ഇസ്ലാമിയെ നിയമവിരുദ്ധ സംഘടനയെന്ന നിലയിൽ നിരോധി ച്ചത് മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണോ എന്ന് പരിശോധിക്കാൻ ജസ്റ്റിസ് മുക്ത ഗുപ്തയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്രൈബ്യൂണൽ രൂപവത്ക രിച്ചു. ഡൽഹി ഹൈകോടതി ജഡ്ജിയും ‘സിമി’യുടെ നിരോധനം നീട്ടുന്നത് വിലയിരുത്തുന്ന ട്രൈബ്യൂണൽ മേധാവിയുമാണ് ഇപ്പോൾ ജസ്റ്റിസ് ഗുപ്ത. യു.എ.പി.എ പ്രകാരമാണ് ട്രൈബ്യൂണൽ.
സിമി നിരോധനം നീട്ടി ഫെബ്രുവരി 28ന് ഉത്തരവിട്ടിരുന്നു. അതേ ദിവസംതന്നെയാണ് കേന്ദ്രം അഞ്ചുവർഷത്തേക്ക് കശ്മീർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച് വിജ്ഞാപനം ഇറക്കിയത്. ഭീകരരെയെും വിഘടനവാദികളെയും പിന്തുണക്കുന്നു എന്നാരോപിച്ചാണിത്. ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലായിരുന്നു നടപടി.
അതിനിടെ നിരോധനം ചോദ്യംെചയ്ത് നൽകിയ ഹരജിയിൽ ജമ്മു-കശ്മീർ ഹൈകോടതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. സംഘടനകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും എതിരാണ് നിരോധനെമന്ന് ചൂണ്ടിക്കാട്ടി കശ്മീർ ജമാഅത്തെ ഇസ്ലാമി മുൻ അംഗം മിഅ്റാജ് അസീം നൽകിയ ഹരജിയിൽ ജസ്റ്റിസ് താഷി റബ്സ്റ്റാനാണ് കേന്ദ്രത്തിൽനിന്ന് വിശദീകരണം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.