ബംഗളൂരു: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തി ൽ അവ്യക്തത തുടരുമ്പോൾ അദ്ദേഹത്തെ കർണാടകയിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് സംസ്ഥ ാന നേതൃത്വം. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് അറിയില്ല െന്നും കർണാടകയിൽനിന്നും മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കർണാടക പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി.
കർണാടക കോൺഗ്രസാണ് ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ ആദ്യം സ്വാഗതം ചെയ്ത് ഒൗദ്യോഗികമായി ഹൈകമാൻഡിന് കത്തുനൽകിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 14 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട തീയതി ചൊവ്വാഴ്ച അവസാനിച്ചു.
14 മണ്ഡലങ്ങളിലേക്കും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം സ്ഥാനാർഥികളെ നിർത്തുകയും ചെയ്തു. എന്നാൽ, രണ്ടാം ഘട്ടത്തിൽ മത്സരം നടക്കുന്ന വടക്കൻ കർണാടകയിലെ 14 മണ്ഡലങ്ങളിൽ കോൺഗ്രസിെൻറ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ നിർത്താനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.
ദക്ഷിണേന്ത്യയിൽ രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ അത് കർണാടകയിൽനിന്നാകണമെന്നും അദ്ദേഹം മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗുണ്ടുറാവു പറഞ്ഞു. 1999ൽ അമേത്തിക്കുപുറമെ, വടക്കൻ കർണാടകയിൽ ഉൾപ്പെട്ട ബെള്ളാരിയിൽനിന്നും സോണിയ ഗാന്ധി വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.