ബംഗളൂരു: ബംഗളൂരുവിൽനിന്ന് മൂന്നാറിലേക്ക് പുതിയ നോൺ എ.സി സ്ലീപ്പർ സർവിസ് ആരംഭി ച്ചതിനു പിന്നാലെ കേരളത്തിലേക്ക് കൂടുതൽ മൾട്ടി ആക്സിൽ എ.സി സ്ലീപ്പർ ബസുകൾ ഒാടിക്കാ നൊരുങ്ങി കർണാടക ആർ.ടി.സി. കൂടുതൽ സർവിസ് ആരംഭിക്കുന്നതിെൻറ ഭാഗമായി വ്യാഴാഴ്ച മ ുതൽ ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും തിരിച്ചും അംബാരി ഡ്രീം ക്ലാസ് മൾട്ടി ആക്സി ൽ വോൾവോ സ്ലീപ്പർ ക്ലാസ് സർവിസ് ആരംഭിക്കും.
കേരളത്തിലേക്ക് ആദ്യമായാണ് സർക്കാറിെൻറ കീഴിലുള്ള ട്രാൻസ്പോർട്ട് കോർപറേഷൻ മൾട്ടി ആക്സിൽ വോൾവോ എ.സി സ്ലീപ്പർ സർവിസ് ആരംഭിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഒൗദ്യോഗിക ഉദ്ഘാടനമോ പ്രഖ്യാപനമോ ഇല്ലാതെയാണ് സർവിസ് ആരംഭിക്കുന്നത്. രാത്രി 9.32ന് ബംഗളൂരുവിലെ ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച് സേലം, കോയമ്പത്തൂർ വഴി പിറ്റേന്ന് രാവിലെ 7.47ന് എറണാകുളത്തെത്തും. തിരിച്ച് എറണാകുളത്തുനിന്ന് രാത്രി ഒമ്പതിന് ആരംഭിച്ച് പിറ്റേന്ന് രാവിലെ 7.16ന് ബംഗളൂരുവിലെത്തും. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് 1410 രൂപയാണ് അടിസ്ഥാന നിരക്ക്. വാരാന്ത്യങ്ങളിൽ നിരക്കിൽ വ്യത്യാസമുണ്ടാകും.
ബംഗളൂരുവിൽനിന്ന് മൂന്നാറിലേക്ക് സിംഗ്ൾ ആക്സിൽ നോൺ എ.സി സ്ലീപ്പർ സർവിസ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഇതുകൂടാതെ കർണാടക ആർ.ടി.സിയുടെ സിംഗ്ൾ ആക്സിൽ എ.സി സ്ലീപ്പർ ബസുകൾ കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്. അധികം വൈകാതെ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും മൾട്ടി ആക്സിൽ വോൾവോ എ.സി സ്ലീപ്പർ സർവിസും ആരംഭിക്കും.
കോഴിക്കോേട്ടക്ക് സർവിസ് ആരംഭിക്കാനാകുമോ എന്ന് താമരശ്ശേരി ചുരത്തിലൂടെ ട്രയൽ ഒാടിച്ചശേഷമായിരിക്കും തീരുമാനിക്കുക. അതല്ലെങ്കിൽ എറണാകുളത്തേക്ക് വീണ്ടുമൊരു സർവിസ് കൂടി ആരംഭിക്കും. ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കൂടുതലായി മൂന്നു മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ സർവിസുകളായിരിക്കും കർണാടക ആർ.ടി.സി ആരംഭിക്കുക. വ്യാഴാഴ്ച മുതൽ ഒാടുന്ന ബംഗളൂരു-എറണാകുളം മൾട്ടി ആക്സിൽ എ.സി സ്ലീപ്പർ ബസിെൻറ റിസർവേഷൻ ആരംഭിച്ചു. www.ksrtc.in എന്ന വെബ്സൈറ്റ് വഴിയും കർണാടക ആർ.ടി.സിയുടെ ബുക്കിങ് കൗണ്ടർ വഴിയും ടിക്കറ്റെടുക്കാം. അന്തർസംസ്ഥാന പാതകളിൽ വാടക വണ്ടികൾ ഉപയോഗിച്ച് സ്ലീപ്പർ ബസ് സർവിസുകൾ നടത്തുമെന്ന് കേരള ആർ.ടി.സി നേരേത്ത പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.