ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ ഉരുണ്ടുകൂടിയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ വിമത എം.എൽ.എമാരെ അനുനയിപ്പിക്ക ാൻ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി.
ജെ.ഡി.എസ് എം.എൽ.എ ശിവലിംഗ ഗൗഡ ക്കൊപ്പമാണ് ശിവകുമാർ മുംബൈയിലെത്തിയത്. എന്നാല്‍ ഹോട്ടലിനകത്തേക്ക് കടക്കാൻ പൊലീസ് അദ്ദേഹത്തെ അനുവദിച്ച ില്ല. ശിവകുമാറിൽ നിന്ന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ ഹോട്ടലിലേക്ക് കടത്തിവിടരുതെന്നും വിമത എം.എല്‍.എമാര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് മുംബൈ പൊലീസ് കമീഷണർക്ക് പത്ത് എം.എൽ.എമാരാണ് പരാതി നൽകിയത്. ഇതെ തുടർന്ന് ഹോട്ടലിൽ മുന്നിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര ആര്‍.പി.എഫിനെയാണ് വിന്യസിച്ചിരിക്കുകയാണ്.
എന്നാൽ എം.എൽ.എമാരെ കാണാതെ പിൻമാറില്ലെന്ന നിലപാടിലാണ് ശിവകുമാർ. പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഉത്തരവാദിത്തം നിറവേറ്റാനാണ് വന്നതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.
Karnataka Minister DK Shivakumar outside Renaissance Mumbai Convention Centre Hotel: Nothing is permanent in politics. There're no friends&no enemies.Anyone can turn at any moment.I'm trying to contact them(rebel MLAs).I'll get a call.Their heart is beating to meet their friend. pic.twitter.com/2cdXiSn4dk
— ANI (@ANI) July 10, 2019
സുഹൃത്തുക്കളെ കാണാനാണ് താൻ വന്നത്. ഒരേ രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിച്ചവരാണ് തങ്ങൾ. എൻെറ കൈയിൽആയുധങ്ങളില്ല. ഹൃദയം മാത്രമാണുള്ളത്. റിസോർട്ടിൽ മുറി ബുക്ക് ചെയ്തിട്ടുണ്ട്. തന്നെ തടയാൻ ആർക്കും സാധിക്കില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
ശിവകുമാറിനെ തടയാൻ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി ജെ.ഡി.എസ് എം.എല്‍.എ നാരായണന്‍ ഗൌഡയുടെ അനുയായികളും ബി.ജെ.പി പ്രവർത്തകരും ഹോട്ടലിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. പിന്നാലെ ശിവകുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.