ബംഗളൂരു: മൈസൂരുവിലെ ചാമരാജ നഗറിലെ ക്ഷേത്രത്തിൽനിന്നു പ്രസാദം കഴിച്ച കുട്ടിയുൾപ ്പെടെ 12പേർക്ക് ദാരുണാന്ത്യം. 80ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ എട്ടുപേർ ഗുര ുതരാവസ്ഥയിലാണ്. പ്രസാദത്തിൽ വിഷം കലർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്ര പരിസരത്ത് അറുപതോളം കാക്കകളെയും ചത്ത നിലയിൽ കണ്ടെത്തി.
ചാമരാജ് നഗറിലെ ഹനൂർ താലൂക്കിലെ സുൽവാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ചവർ പെട്ടെന്ന് അവശനിലയിലാകുകയായിരുന്നു.
പ്രത്യേകചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും മറ്റും നടന്നിരുന്നു. സുൽവാടി ഗ്രാമത്തിലെയും സമീപ ഗ്രാമങ്ങളിലെയും നൂറുകണക്കിന് ജനങ്ങളാണ് വിശേഷാൽ പൂജക്ക് എത്തിയത്. രാവിലെ പൂജ ചടങ്ങുകൾക്കുശേഷം അരികൊണ്ടുണ്ടാക്കിയ പ്രസാദം എല്ലാവരും കഴിച്ചിരുന്നു. പിന്നാലെ പ്രസാദം കഴിച്ചവർക്കെല്ലാം ഛർദിയും അസ്വസ്തകളും അനുഭവപ്പെട്ടു. പ്രസാദം ഉണ്ടാക്കാൻ ഉപയോഗിച്ച അരിയിലാണ് വിഷം കലർന്നതെന്നാണ് പ്രാഥമിക നിഗമനം.
Five people & 60 crows die and over 40 people hospitalised after consuming prasadam (food offered after pooja) in Sulvadi village, Hanur Taluk, Chamarajanagar district in Karnataka. @CMofKarnataka pic.twitter.com/TkugtRc536
— Anil Kumar M (@AniltheMatrix) December 14, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.