ബംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടത്തുമെന്ന് സ്പീക്കർ. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് മ ുമ്പ് വോട്ടെടുപ്പ് നടക്കുമെന്നാണ് സ്പീക്കർ കെ.ആർ രമേശ് കുമാർ പറഞ്ഞത്. തിങ്കളാഴ്ച അർധരാത്രിയിലാണ് സഭ പിരിഞ്ഞത ്. ചൊവ്വാഴ്ച രാവിലെ 11ന് വീണ്ടും സമ്മേളിക്കും.
തിങ്കളാഴ്ച അർധരാത്രി വരെ സഭയിൽ തുടരാൻ തയാറാണെന്നും വിശ്വാസ വ ോട്ടെടുപ്പ് നടത്തണമെന്നും ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ആവശ്യപ്പെട്ടിരിുന്നു. 12 മണി വരെ സഭയിൽ ഇരിക്കാൻ ത ാൻ തയാറാണെന്ന് സ്പീക്കർ പറഞ്ഞിരുന്നു.
നേരത്തെ, വിശ്വാസവോട്ടെടുപ്പിന് രണ്ടു ദിവസം കൂടി സാവകാശം തേടി കോൺഗ്ര സ്-ജെ.ഡി.എസ് സഖ്യസർക്കാർ സ്പീക്കറെ കണ്ടിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കെ.പി.സി.സി പ്രസിഡന്‍റ് ദിനേ ഷ് ഗുണ്ടുറാവു എന്നിവർ സ്പീക്കർ കെ.ആർ രമേശ് കുമാറിനെ അനൗദ്യോഗികമായി കണ്ട് സാവകാശം തേടിയതായാണ് റിപോർട്ട്.
നേരത്തെ, കർണാടകയിലെ വിശ്വാസ വോട്ടെടുപ്പ് വിഷയത്തിൽ അടിയന്തരമായി ഇടപെടാനാകില്ലെന്നും നിയമസഭാ സ്പീക്കർക് ക് നിർദേശം നൽകാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കോൺഗ്രസ്-ജെ.ഡി.എസ് സർക്കാറിനുള്ള പിന് തുണ പിൻവലിച്ച സ്വതന്ത്ര എം.എൽ.എമാരുടെ ഹരജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
അതിനിടെ, 12 വിമത കോൺഗ്രസ് എം.എൽ.എമാർ സഭയിൽ ഹാജരാകണമെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാർ നിർദേശം നൽകി. നാളെ 11 മണിക്ക് മുമ്പ് വിമതർ ഹാജരാകണമെന്ന് നിർദേശിച്ച് വിമത എം.എൽ.എമാർക്ക് സ്പീക്കർ നോട്ടീസ് നൽകി. വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്നതിന് മുന്നോടിയായാണ് സ്പീക്കറുടെ നടപടി.
വിമതരുടെ ഹരജിയിലെ കോടതി വിധിയിൽ, വിപ്പ് സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ വ്യക്തത തേടി കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും സഭാ നടപടികളിൽ ഗവർണർ ഇടപെട്ടതിനെതിരെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും നൽകിയ ഹരജികളും തിങ്കളാഴ്ച സുപ്രീംകോടതിയെ പരിഗണിക്കും.
പ്രമേയത്തിൽ ചർച്ച നടന്ന രണ്ടു ദിവസങ്ങളിലും സഭയിൽ ന്യൂനപക്ഷമായിരുന്നു സർക്കാർ. വിമതരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഭരണപക്ഷ നേതാക്കൾ. വിശ്വാസ പ്രമേയത്തിനുള്ള മറുപടിയിൽ സർക്കാറിന്റെ ഭരണനേട്ടങ്ങൾ വിവരിച്ച് സുദീർഘമായ പ്രസംഗം നടത്തിയ ശേഷം വോെട്ടടുപ്പിന് കാക്കാതെ ഗവർണറെ നേരിൽക്കണ്ട് മുഖ്യമന്ത്രി രാജിക്കത്ത് നൽകാനും ഇടയുണ്ട്.
ജെ.ഡി-എസിന്റെ സഖ്യകക്ഷിയായ ബി.എസ്.പി അംഗവും മുൻമന്ത്രിയുമായ എൻ. മഹേഷിനോട് സഭയിലെത്തി സഖ്യത്തിന് വോട്ടു ചെയ്യാൻ ഞായറാഴ്ച രാത്രിയോടെ പാർട്ടി അധ്യക്ഷ മായാവതി നിർദേശം നൽകിയിരുന്നു. വിശ്വാസ വോെട്ടടുപ്പിൽ പെങ്കടുക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്ന് മഹേഷ് അറിയിച്ചതിന് പിന്നാലെയുള്ള മായാവതിയുടെ നിർദേശം. സഖ്യ സർക്കാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന ദേവഗൗഡയുടെ അഭ്യർഥന മാനിച്ചായിരുന്നു മായാവതിയുടെ നിർദേശം.
Live Updates
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.