ന്യൂഡൽഹി: ജെ.ഡി.യു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനമൊഴിയുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിപദം രാജിവെക്കുന്നതെന്നാണ് റിപ്പോർട്ട്. നാളെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നോമിനേഷൻ അദ്ദേഹം സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ബിഹാറിൽ ബി.ജെ.പി മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിതീഷിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, വാർത്തകളോട് ജെ.ഡി.യു നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജെ.ഡി.യു എക്സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജയ് ജാ നിതീഷ് കുമാറുമായി മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നുള്ള വാർത്തകൾ പുറത്ത് വന്നത്. നിലവിലെ കക്ഷിനില പ്രകാരം ബിഹാറിൽ നിന്ന് അഞ്ച് പേരെ രാജ്യസഭയിലേക്ക് അയക്കാനുള്ള ഭൂരിപക്ഷം എൻ.ഡി.എ മുന്നണിക്കുണ്ട്.
നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ രാഷ്ട്രീയത്തിലേക്കെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് ജെ.ഡി.യു നേതാക്കൾ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാർ രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.