കർണാടക: വിമത എം.എൽ.എമാരെ അനുനയിപ്പിക്കാനാകാതെ കോൺഗ്രസ്

ന്യൂഡൽഹി: കർണാടകയിൽ ഭരണകക്ഷി എം.എൽ.എമാരുടെ രാജി ബരിശോധിക്കുമെന്ന് സ്പീക്കർ കെ.ആർ. രേമശ്കുമ ാർ. പരപ്രേരണയില്ലാെതയാണോ രാജി സമർപ്വെപിച്ചതെന്നും അതിനുള്ള യഥാർഥ കാരണമെന്തെന്നും പരിശോധിച്ച് നിയമാനു സൃതമായി മാത്രമേ നടപടിയെടുക്കൂയെന്നും സ്പീക്കർ അറിയിച്ചു.

താൻ ഭരണഘടനാനുസൃതമായാണ് നടപടിയെടുക്കുകയെന് ന് സ്പീക്കർ കെ.ആർ. രേമശ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ഒരു എം.എൽ.എയും തന്നെ സമീപിച്ചി ട്ടില്ല. മുഴുവൻ സമയം താൻ ഓഫീസിലുണ്ടാകുമെന്നും എപ്പോൾ വേണമെങ്കിലും എം.എൽ.എമാർക്ക് തന്നെ സന്ദർശിക്കാമെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം, വിധാൻസൗധ ഹാളിൽ കോൺഗ്രസ് നിയമസഭ കക്ഷിയ ോഗം ചേരുകയാണ്. കോൺഗ്രസിെൻറ അനുനയന നീക്കം പാളിയതോടെ വിമത എം.എൽ.എമാർ യോഗത്തിന് എത്തിയില്ല. കോൺ ഗ്രസ് എം.എൽ.എമാർക്ക് നൽകിയ വിപ്പ് ലംഘിച്ചാൽ അവരെ അയോഗ്യനാക്കാൻ ആവശ്യപ്പെടും.കോൺഗ്രസ് നേതാവ് എം.ടി.ബി നാഗരാജും നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുന്നില്ല.

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ബി.ജെ.പി തന്ത്രമാണെന്ന് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ആരോപിച്ചു. കർണാടക പ്രതിസന്ധിയുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ പറയുന്നു. രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് അറിയില്ലെന്നും തങ്ങൾക്ക് അതിൽ താൽപര്യമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഭരണകക്ഷി എം.എൽ.എമാരെയും മന്ത്രിമാരെയും ചാക്കിട്ട് പിടിക്കാൻ ബി.എസ് യെദ്യൂരപ്പ ആളെ അയക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.

എട്ട് കോൺഗ്രസ്‌ എം.എൽ.എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരുമാണ് സഖ്യ സർക്കാറിനെതിരെ നിലപാടുമായി രംഗത്തെത്തിയത്. ഭരണസഖ്യത്തിെൻറ രക്ഷാദൗത്യത്തിന് തിരിച്ചടിയായി സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷും കെ.പി.ജെ.പി അംഗം ആർ. ശങ്കറും തിങ്കളാഴ്ച മന്ത്രിസ്ഥാനം രാജിവെച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇരുവരുടെയും പിന്തുണ ലഭിച്ചതോടെ നിയമസഭയിൽ ബി.ജെ.പിയുടെ അംഗബലം 107 ആയി. ഇതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും 107 പേർ ബി.ജെ.പിക്കും എന്ന നിലയിലായി.

കൂടുതൽ ഭരണപക്ഷ എം.എൽ.എമാർ രാജിവെക്കുമെന്നും ഭൂരിപക്ഷത്തോടെ ബി.ജെ.പിക്ക് സർക്കാറുണ്ടാക്കാൻ കഴിയുമെന്നും ബി.ജെ.പി നേതാവ് ശോഭ കലന്തരജെ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ഗവർണർ ബി.ജെ.പിയെ ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

സർക്കാറിന് ഭീഷണിയുയർത്തിയ വിമത എം.എൽ.എമാരെ മന്ത്രിസ്ഥാനം നൽകി കൂടെനിർത്താൻ മന്ത്രിസഭ സമ്പൂർണമായി അഴിച്ചുപണിയാൻ ബംഗളൂരുവിൽ ചേർന്ന സഖ്യനേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഒഴികെ കോൺഗ്രസിെൻറയും ജെ.ഡി-എസിെൻറയും മുഴുവൻ മന്ത്രിമാരും നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. കോൺഗ്രസിെൻറ 21ഉം ജെ.ഡി-എസിെൻറ ഒമ്പതും മന്ത്രിമാരാണ് രാജിവെച്ചത്.

കുമാരസ്വാമിയെ മുഖ്യമന്ത്രിയായി നിലനിർത്തുകയും രാജി സമർപ്പിച്ച കോൺഗ്രസിെൻറ മുതിർന്ന എം.എൽ.എ രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദവിയും മറ്റു വിമതർക്കും അസംതൃപ്തർക്കും മന്ത്രിസ്ഥാനവും നൽകുന്ന ഫോർമുലയാണ് സഖ്യനേതാക്കൾ സ്വീകരിച്ചതെന്നാണ് വിവരം. രാജിവെച്ച ജെ.ഡി-എസ് എം.എൽ.എമാരെ തിരിച്ചെത്തിക്കാമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുനൽകി. രാമലിംഗ റെഡ്ഡിയടക്കം നാലോ അഞ്ചോ കോൺഗ്രസ് എം.എൽ.എമാരെ മടക്കിക്കൊണ്ടുവരാനാവുമെന്നാണ് കോൺഗ്രസിെൻറ പ്രതീക്ഷ.

അതേസമയം, മുംബൈയിലെ ഹോട്ടലിൽ കഴിയുന്ന വിമത എം.എൽ.എമാരെ ഗോവയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. അനുനയത്തിന് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് വിമതരെ ഗോവയിലേക്ക് മാറ്റുന്നത്.

Tags:    
News Summary - Karnataka Coalition Fights To Survive- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.