ബംഗളൂരു: കർണാടകയിൽ മുൻ മന്ത്രി ജാർക്കിഹോളി ഉൾപ്പെട്ട ലൈംഗിക പീഡനകേസിൽ പുതിയ വിഡിയോയുമായി യുവതി. കേസിലെ പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുള്ള വിഡിയോയാണ് പുറത്ത് വന്നത്. തനിക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.
കുടുംബത്തിന് സുരക്ഷ നൽകിയാൽ മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി മൊഴി നൽകുവെന്നും യുവതി പറഞ്ഞു. രക്ഷിതാക്കളുടെ സുരക്ഷ തനിക്ക് പ്രധാനമാണ്. സിദ്ധരാമയ്യയോടും ഡി.െക ശിവകുമാറിനോടും തന്‍റെ കുടുംബത്തിന് സുരക്ഷയൊരുക്കാൻ അഭ്യർഥിക്കുകയാണ്.
തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. മാർച്ച് 12ന് പ്രത്യേക അന്വേഷണ സംഘത്തിന് ഒരു വിഡിയോ അയച്ചിരുന്നു. മാർച്ച് 13ന് മന്ത്രി തനിക്കെതിരെ പരാതി നൽകി. വിഡിയോ എസ്.ഐ.ടിക്ക് ലഭിച്ച് 30 മിനിറ്റിനകം അത് പുറത്തുവന്നുവെന്നും യുവതി പുതിയ വിഡിയോയിൽ ആരോപിക്കുന്നുണ്ട്. നേരത്തെ കർണാടക ആഭ്യന്തര മന്ത്രിയോടും സുരക്ഷയൊരുക്കാൻ യുവതി അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.