ബാബരി കേസിൽ നിന്ന് മാറിനിൽക്കാൻ കപിൽ സിബലിന് കോൺഗ്രസ് നിർദേശം

ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിൽനിന്ന് മാറിനിൽക്കാൻ പ്രമുഖ കോൺഗ്രസ് നേതാവുകൂടിയായ കപിൽ സിബലിന് പാർട്ടി നിർേദശം നൽകിയതായി സൂചന. കേസിൽ സുന്നി വഖഫ് ബോർഡിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത് കപിൽ സിബലാണ്.

കേസിെൻറ പേരിൽ കോടതിയിലും രാഷ്ട്രീയത്തിലും സിബൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമർശിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസിൽ അന്തിമവാദം കേൾക്കുന്നത് നീട്ടിെവക്കണമെന്ന സിബലിെൻറ വാദത്തിനെതിരെയാണ് ബി.ജെ.പി രംഗത്തുവന്നത്. വിഷയം തെരഞ്ഞെടുപ്പു രാഷ്്ട്രീയവുമായി കൂട്ടിക്കുഴക്കുകയാണെന്നായിരുന്നു വിമർശനം.

രാമക്ഷേത്രം നിർമിക്കുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആ തന്ത്രത്തിൽ കോടതി വീഴരുതെന്നുമായിരുന്നു സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചത്. ഇത് സുപ്രീംകോടതി തള്ളുകയായിരുന്നു. തങ്ങളുടെ അഭിഭാഷകെൻറ വാദത്തെ  തള്ളി സുന്നി വഖഫ് ബോർഡും രംഗത്തുവന്നിരുന്നു.

Tags:    
News Summary - Kapil sibal on babari case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.