ചെന്നൈ: തമിഴ്നാട്ടിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മിന്നൽ നീക്കവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിജയ്കാന്ത് രൂപീകരിച്ച ഡി.എം.ഡി.കെ പാർട്ടിയെ മുന്നണിയിലെത്തിച്ചാണ് സ്റ്റാലിൻ അപ്രതീക്ഷിത നീക്കം നടത്തിയത്. വിജയകാന്തിന്റെ ഭാര്യ പ്രേമലത ഡി.എം.കെ ഓഫീസിലെത്തി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഡി.എം.ഡി.കെ എൻ.ഡി.എയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഒടുവിൽ അവർ ഡി.എം.കെ പാളയത്തിൽ എത്തുകയായിരുന്നു.
അടുത്തമാസം ആറ് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിലൊരു സീറ്റ് സ്റ്റാലിൻ ഡി.എം.ഡി.കെക്ക് നൽകുമെന്നാണ് റിപ്പോർട്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ സ്റ്റാലിൻ പാർട്ടിക്ക് നൽകുമെന്ന് വ്യക്തമല്ല. തമിഴ്നാട്ടിലെ മധ്യ-വടക്കൻ ജില്ലകളിൽ ഡി.എം.ഡി.കെക്ക് ഗണ്യമായ സ്വാധീനമുണ്ട്.
ഇതിനൊപ്പം ഡി.എം.ഡി.കെ നേതാവ് വിജയകാന്തിനോട് പൊതുജനങ്ങൾക്ക് ബഹുമാനവും ആരാധനയുമുണ്ട്. ഇതെല്ലാം വോട്ടാക്കാമെന്നാണ് ഡി.എം.കെ കണക്കുകൂട്ടുന്നത്. ഇതിനൊപ്പം പ്രതിപക്ഷ ഐക്യമെന്ന നീക്കം പൊളിക്കാനും സ്റ്റാലിന് സാധിച്ചു.മുൻ ഭരണകാലത്ത് നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡിഎംകെ സർക്കാർ വോട്ട് തേടുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.