ഇൻഡോർ: മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഒരു സഹകരണ ബാങ്കിൽ നിന്ന് മോഷ്ടിക്കപ്പെട്ടത് 10 ലക്ഷം രൂപ. മുഖംമൂടി ധരിച്ച തോക്കുധാരികളൊന്നുമല്ല മോഷണത്തിന് പിന്നിൽ. ഒരു 10 വയസ്സുകാരനാണ്. ബാങ്കിൽ ഏറ്റവും തിരക്കേറിയ സമയത്ത് 30 സെക്കൻഡുകൊണ്ടാണ് ഈ ബാലൻ 10 ലക്ഷം രൂപ കവർന്ന് രക്ഷപ്പെട്ടത്.
കാഷ്യർ കാബിനിൽനിന്ന് ഇറങ്ങിയ തക്കം നോക്കിയായിരുന്നു കവർച്ച. ബാങ്കിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയോ ഇടപാടുകാരുടെയോ കണ്ണിൽ ഇത് പെട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് പൊലീസിന് മോഷണരീതി മനസ്സിലായത്. ബാങ്കിൽ ഉണ്ടായിരുന്ന യുവാവിെൻറ നിർദേശങ്ങൾ അനുസരിച്ചാണ് ബാലൻ കവർച്ച നടത്തിയതെന്നും കണ്ടെത്തി.
രാവിലെ 11 മണിയോടെയാണ് കീറിപ്പറിഞ്ഞ വേഷമണിഞ്ഞ് 10 വയസ്സു തോന്നിക്കുന്ന ആൺകുട്ടി ബാങ്കിൽ വരുന്നത്. നേരെ കാഷ് കൗണ്ടറിൽ മറ്റു ഇടപാടുകാരോടൊപ്പം വരിയിൽ നിന്നു. കാഷ്യർ കാബിനിൽനിന്നു പുറത്തുപോയ തക്കം നോക്കി ബാലൻ ഉള്ളിൽകയറി ടേബിളിൽ ഉണ്ടായിരുന്ന 500െൻറ നോട്ടുകെട്ടുകൾ ബാഗിലേക്ക് ഇട്ട ശേഷം പുറത്തിറങ്ങി. പൊക്കം കുറവായതിനാൽ കൗണ്ടറിലുണ്ടായിരുന്ന ഇടപാടുകർ ഇത് ശ്രദ്ധിച്ചതുമില്ല. ഏകദേശം 30 സെക്കൻഡുകൾക്കുള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത്.
പുറത്തിറങ്ങാൻ വാതിലിനടുത്ത് എത്തുേമ്പാൾ ബാലൻ ഓടാൻ ശ്രമിക്കുകയും അലാറം മുഴങ്ങുകയും ചെയ്തു. കാവൽക്കാരൻ പിടിക്കാൻ എത്തുേമ്പാഴേക്കും ബാലൻ കടന്നുകളഞ്ഞു. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് ബാങ്കിൽ ഉണ്ടായിരുന്ന ഒരു യുവാവിെൻറ നിർദേശമനുസരിച്ചാണ് ബാലൻ പണം കവർന്നതെന്ന് മനസ്സിലായത്. അരമണിക്കൂറിലേറെ ബാങ്കിൽ ഉണ്ടായിരുന്ന ഈ യുവാവാണ് കാഷ്യർ കാബിനിൽ നിന്ന് ഇറങ്ങിയയുടൻ ബാലന് അടയാളം നൽകിയത്.
നീമൂച്ച് എസ്.പി മനോജ് റായിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് വിദഗ്ധർ ബാങ്കിൽ പരിശോധന നടത്തി. യുവാവും ബാലനും രണ്ടു ദിശകളിലേക്കാണ് കടന്നുകളഞ്ഞത്. സംശയമുള്ള ചിലരെ കസ്റ്റഡിയിൽ എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥനായ ജവാദ് പൊലീസ് സ്റ്റേഷനിലെ ഒ.പി. മിശ്ര പറഞ്ഞു.
10നും 14നും ഇടക്ക് പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഉപയോഗിച്ച് ബാങ്കുകളിലും കല്യാണ വിരുന്നുകളിലും കവർച്ച നടത്തുന്നത് ഇൻഡോർ, നീമുച്ച്, ദീവാസ് എന്നിവിടങ്ങളിൽ പതിവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.