ന്യൂഡൽഹി: ഹരിയാന വല്ലഭ്ഗഡ് സ്വദേശി 16കാരനായ ജുനൈദ് ഖാൻ ട്രെയിൻ യാത്രക്കിടെ വർഗീയവാദികളാൽ കൊല്ലപ്പെട്ടിട്ട് ഒരാണ്ട്. ഡൽഹിയിലെ സദർ ബസാറിൽനിന്ന് സഹോദരങ്ങളായ മുഹ്സിൻ, ഹാഷിം, സക്കീർ എന്നിവരോടൊപ്പം ചെറിയ പെരുന്നാളിനുള്ള പുതുവസ്ത്രവുമായി വല്ലഭ്ഗഡിലേക്ക് ഡൽഹി-മഥുര ട്രെയിനിൽ യാത്രചെയ്യവേയാണ് കഴിഞ്ഞ വർഷം ജൂൺ 22ന് ജുനൈദ് കൊല്ലപ്പെടുന്നത്. കേസിലെ ആറുപേരിൽ ഒന്നാം പ്രതി നരേഷ് കുമാർ മാത്രമാണ് അഴിക്കുള്ളിലുള്ളത്. പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നതിനുമുമ്പുതന്നെ മറ്റുള്ളവരെല്ലാം പുറത്തിറങ്ങി.
ബീഫ് കഴിക്കുന്നവർ, ദേശസ്നേഹമില്ലാത്തവർ, പാകിസ്താനികൾ തുടങ്ങിയവ വിളിച്ചായിരുന്നു സഹയാത്രികരുടെ ആക്രമണമെന്ന് സഹോദരൻ ഹാഷിം പറയുന്നു. അസോട്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് ജുനൈദിനെ കത്തികൊണ്ട് കുത്തി ട്രെയിനിൽനിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. അക്രമങ്ങൾക്ക് തുടക്കമിട്ട രണ്ടും മൂന്നും പ്രതികൾ ഡൽഹി സർക്കാർ ഉദ്യോഗസ്ഥരാണ്. സംഭവം സീറ്റ് തർക്കത്തിെൻറ പേരിലാക്കി മാറ്റാൻ പൊലീസും സർക്കാറും തുടക്കം മുതൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജുനൈദിെൻറ പിതാവ് ജലാലുദ്ദീൻ പറഞ്ഞു.
കേസ് ഒത്തുതീർപ്പാക്കാൻ കുടുംബത്തിന് മേൽ കടുത്ത സമ്മർദമാണുള്ളത്. എന്നാൽ, മകന് നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖാപ് പഞ്ചായത്തുകൾ വിളിച്ചുചേർത്തു കേസ് പിൻവലിക്കണമെന്നും പകരം എത്ര പണവും നൽകാമെന്നും കുടുംബത്തെ അറിയിച്ചിരുന്നു. കൂടാെത, ഹരിയാന അഡീഷനൽ അഡ്വക്കറ്റ് ജനറൽ നവീൻ കൗശിക് പ്രതികളെ സഹായിക്കാൻ ഇടപെടൽ നടത്തുന്നതായി വിചാരണ കോടതിതന്നെ െവളിപ്പെടുത്തി. കേസ് സി.ബി.െഎക്ക് വിടാൻ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിെങ്കിലും സർക്കാർ എതിർത്തു. ഗുജറാത്തിലെ സൂറത്തിൽ മതപഠന വിദ്യാർഥിയായ ജുനൈദ് ഖുർആൻ പൂർണമായും മനഃപാഠമാക്കി ‘ഹാഫിദ്’ പദവി നേടിയിരുന്നു. പെരുന്നാൾ അവധിക്ക് നാട്ടിെലത്തിയതായിരുന്നു ജുനൈദ്. മാതാവ് സൈറ മകെൻറ മരണത്തിെൻറ െഞട്ടലിൽനിന്ന് പൂർണമായി മോചിതയായിട്ടില്ല. ജുനൈദ് വധത്തെ തുടർന്ന് ദേശവ്യാപകമായി തുടങ്ങിയ കാമ്പയിനായിരുന്നു ‘നോട്ട് ഇൻ മൈ നെയിം’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.