യു.പിയിൽ മാധ്യമപ്രവർത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ച നിലയിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ ബൽ‌റാംപൂരിൽ മാധ്യമപ്രവർത്തകനും സുഹൃത്തും തീപൊള്ളലേറ്റ് മരിച്ച നിലയിൽ. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിങ് (45), സുഹൃത്ത് പിന്‍റു സാഹു (45) എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബല്‍റാംപുര്‍ ദേഹാത് പൊലീസ് സ്റ്റേഷന് കീഴിലുള്ള കാല്‍വരി ഗ്രാമത്തിലെ രാകേഷ് സിങ്ങിന്‍റെ വീട്ടില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലെ മുറിയിലാണ് ഇരുവരെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.


പുറത്തു നിന്ന് പൂട്ടിയിട്ട മുറിയിലാകെ തീ പടര്‍ന്നുപിടിച്ചിരുന്നു. ഇരുവരെയും ഉടൻ ലക്‌നൗവിലെ കെ.ജി.എം.യു ട്രോമ സെന്‍റർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്‍റെ ലക്ഷണങ്ങളില്ല. അക്രമികള്‍ ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്നാണ് പൊലിസ് പറയുന്നത്. സംഭവ സമയത്ത് ഭാര്യയും പെണ്‍മക്കളും വീട്ടിലുണ്ടായിരുന്നില്ല.


സംഭവം കൊലപാതകമാണെന്നാണ് പൊലിസിന്‍റെ സംശയം. ഫൊറന്‍സിക് വിദഗ്ധരും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. 'വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ടതായി കണ്ടെത്തി. മരിച്ചയാളുടെ മുറിയിൽ മാത്രമാണ് തീപിടിത്തമുണ്ടായത്. ഫോറൻസിക് വിദഗ്ധരുടെ സംഘവും സ്ഥലം സന്ദർശിച്ചു. പ്രാഥമിക പരിശോധന റിപോർച്ച് ഉടൻ വെളിപ്പെടുത്തും'-പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.