ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടതു സഖ്യത്തിന് മുന്നേറ്റം. നാലു സെൻട്രൽ സീറ്റുകളിൽ മൂന്നിലും ഇടതു സഖ്യത്തിന്‍റെ സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്.
ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിൽ 73 ശതമാനം വിദ്യാർഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു വിദ്യാർഥി സഖ്യമാണ് വിജയിച്ചത്. ഇക്കുറിയും ഇടതു വിദ്യാർഥി സംഘടനകളായ ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഡി.എസ്.എഫ് എന്നിവ സഖ്യത്തിലാണ് മത്സരിക്കുന്നത്.
വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ എ.ബി.വി.പിക്കായിരുന്നു മുൻതൂക്കം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സെൻട്രൽ സീറ്റുകളിലേക്ക് 19 പേരാണ് മത്സരിക്കുന്നത്. 42 കൗൺസിലർമാരെയും തെരഞ്ഞെടുക്കും. എൻ.എസ്.യു.ഐ, ആർ.ജെ.ഡിയുടെ വിദ്യാർഥി വിഭാഗമായ ഛാത്ര രാഷ്ട്രീയ ജനതാദൾ, ബാപ്‌സ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളും മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.