ന്യൂഡൽഹി: നാഷനൽ കോൺഫറൻസ് നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുല്ലയെ വീട്ടുതടങ ്കലിൽ നിന്ന് മോചിപ്പിക്കും. മോചനത്തിനായുള്ള ഉത്തരവ് പുറത്തിറങ്ങി. ഉടൻ തന്നെ അദ്ദേഹത്തെ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയതിന് ശേഷം സെപ്തംബർ മുതൽ അദ്ദേഹം വീട്ടുതടങ്കലിലാണ്. വീട്ടുതടങ്കലിലുള്ള മറ്റ് നേതാക്കളായ ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരുടെ മോചനത്തെ കുറിച്ച് വിവരമില്ല.
പൊതുസുരക്ഷാ നിയമം ചുമത്തിയാണ് ഫാറുഖ് അബ്ദുല്ലയെ വീട്ടുതടങ്കലിലാക്കിയത്. നിയമപ്രകാരം ഒരാളെ വിചാരണ കൂടാതെ രണ്ട് വർഷം വരെ തടവിൽ വെക്കാം. എന്നാൽ, അബ്ദുല്ലയെ തടവിലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷം ഒന്നാകെ രംഗത്തെത്തിയിരുന്നു. കശ്മീരിൽ തടവിലുള്ള മുഴുവൻ നേതാക്കളെയും മോചിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിൻെറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.