ബംഗളൂരു: അതിനാടകീയത നിറഞ്ഞ നീക്കങ്ങൾക്കൊടുവിൽ കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാർ റിസോർട്ട് വിട്ടു. ഹൈദരാബാദിലെ പാർക്ക് ഹയാട്ട് ഹോട്ടലിലേക്കാണ് എം.എൽ.എമാരെ മാറ്റിയത്. അതേസമയം, കോൺഗ്രസിലെ രണ്ട് എം.എൽ.എമാർ സംഘത്തിലില്ലെന്നാണ് റിപ്പോർട്ട്.
കേരള യാത്രക്കുള്ള ചാർേട്ടർഡ് വിമാനത്തിന് വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് യാത്ര ഹൈദരാബാദിലേക്ക് മാറ്റിയത്. എം.എൽ.എമാർ എത്തുമെന്ന് കരുതി വാളയാർ ചെക്പോസ്റ്റിന് സമീപം ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. എം.എൽ.എമാർ കേരളത്തിലേക്കില്ലെന്ന് പൂർണമായും ഉറപ്പായ ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റിയത്.
ജെ.ഡി.എസ് എം.എൽ.എമാരെ പുതുച്ചേരിയിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ എച്ച്.ഡി കുമാരസ്വാമി അറിയിച്ചത്. ബി.ജെ.പിയുടെ ഭീഷണിയെ കുറിച്ച് സൂചനകൾ ലഭിച്ചുവെന്നും ഇതിനാലാണ് എം.എൽ.എമാരെ മാറ്റുന്നതെന്ന് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
കുതിരക്കച്ചവടം പ്രോൽസാഹിപ്പിക്കില്ല. സുപ്രീംകോടതി വിധിയിൽ ആശങ്കയില്ല. കേന്ദ്രത്തിെൻറ വഴിവിട്ട നടപടികൾ രാജ്യം മനസിലാക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. കേരളത്തിലേക്കാണോ എം.എൽ.എമാരെ മാറ്റുന്നതെന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളെ തുടർന്ന് കൊച്ചിയും എം.എൽ.എമാരെ മാറ്റാനായി പരിഗണിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരു പാർട്ടികളുടെയും ദേശീയ നേതാക്കൾ കർണാടക വിഷയത്തിൽ രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
യെദിയൂരപ്പ സർക്കാർ കർണാടകയിൽ ചുമതലയേൽക്കുകയും രണ്ടു കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി വരുതിയിലാക്കുകയും ചെയ്ത സംഭവവികാസങ്ങളെ തുടർന്ന് തങ്ങളുടെ എം.എൽ.എമാരെ മുഴുവൻ കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലേക്ക് മാറ്റാൻ വ്യാഴാഴ്ച രാത്രി ചേർന്ന കോൺഗ്രസ്- െജ.ഡി.എസ് നേതൃയോഗം തീരുമാനിക്കുകയായിരുന്നു. എന്നാൽ വ്യോമയാന മന്ത്രാലയം പ്രത്യേക വിമാനത്തിനുള്ള അനുമതി നിഷേധിച്ചതോടെ ഇൗ പദ്ധതി പൊളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.