ചെന്നൈ: ഹൃദയാഘാതംമൂലം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ഞായറാഴ്ച വൈകിട്ട് അപ്പോളോ ആശുപ്രതിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ആശുപത്രിക്ക് ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
എ.െഎ.ഡി.എം.കെ പ്രവർത്തകരും ജയലളിയുടെ ആരാധകരും ആശുപത്രിക്ക് ചുറ്റും തടിച്ചുകൂടിയതോടെയാണ് സുരക്ഷ ഏർപ്പെടുത്തിയത്. ഇന്നലെ വൈകിയും ജനക്കൂട്ടം പിരിഞ്ഞുപോകുവാൻ തയ്യാറായിരുന്നില്ല. പ്രിയപ്പെട്ട നേതാവിന് വേണ്ടി പ്രാർഥിച്ചും മനമുരുകി കരഞ്ഞും ആളുകൾ ആശുപത്രിക്ക് മുന്നിൽ കഴിച്ചുകൂട്ടി. കനത്ത മഴയെ തുടർന്ന് ജനക്കൂട്ടം ഇപ്പോൾ പിരിഞ്ഞുപോകുന്നതായാണ് റിപ്പോർട്ട്.
അതിനിടെ ജയലളിതുടെ നിലയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ദേശീയ നേതാക്കളും രാജ്യത്തെ പ്രമുഖ സാംസ്കാരിക പ്രവർത്തകരും ജയലളിത എത്രയും പെെട്ടന്ന് സുഖം പ്രാപിക്കെട്ട എന്ന സന്ദേശം പങ്കുവെച്ചിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖർജി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, നടൻ ശരത്കുമാർ, തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി എന്നിവർ ട്വിറ്ററിലൂടെ സന്ദേശം പങ്കുവെച്ചു.
#WATCH: Scene outside Apollo Hospital in Chennai where CM #jayalalithaa is admitted who suffered a cardiac arrest today, huge crowd gathered pic.twitter.com/rGrBXMCm1C
— ANI (@ANI_news) December 4, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.