സെപ്തംബർ 22: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും നിർജലീകരണവും മൂലം അസ്വസ്ഥതയനുഭവിക്കുന്ന ജയലളിതയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ.
സെപ്തംബർ 24: ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ. ചികിത്സാർഥം വിദേശത്തേക്ക് പോകുന്നുവെന്ന വാർത്ത ആശുപത്രി അധികൃതർ നിഷേധിച്ചു.
സെപ്തംബർ 29: ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കുറിച്ച് നാളുകൾക്കകം ആശുപത്രി വിടുമെന്നും മെഡിക്കൽ ബുള്ളറ്റിൻ.
ഒക്ടോബർ 1: ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പുറത്തുവിടുന്നതിൽ പാർട്ടിക്ക് പ്രതിഷേധം. അവർ ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുന്നതായും എ.ഐ.എ.ഡി.എം.കെയുടെ വിശദീകരണം.
ഒക്ടോബർ 6: ജയലളിതയെ ചികിത്സക്കാനായി എയിംസിൽ നിന്നും വിദഗ്ധ സംഘമെത്തി.
ഒക്ടോബർ 21: ജയലളിത ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
നവംബർ 3: തന്‍റെ അസുഖ വിവരത്തെക്കുറിച്ചും തനിക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും ജയലളിത പൂർണ ബോധവതിയാണെന്ന് അപ്പോളോ ആശുപത്രി ചെയർമാൻ സി. റെഡ്ഢി.
നവംബർ 13: ആശുപത്രിയിൽ പ്രവേശിപ്പിച്ച് 50 ദിവസങ്ങൾക്ക് ശേഷം തന്‍റേത് 'പുനർജന്മം' ആണെന്നും ഔദ്യോഗിക ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു പോകുമെന്നും എഴുതി ഒപ്പിട്ട കത്ത് പുറത്തുവിട്ടു.
നവംബർ 19: അതീവ പരിചരണ വിഭാഗത്തിൽ നിന്ന് ജയലളിതയെ മുറിയിലേക്ക് മാറ്റി. എപ്പോൾ വേണമെങ്കിലും ആശുപത്രി വിട്ടുപോകാമെന്ന് അധികൃതർ.
നവംബർ 25: പ്രത്യേക സംവിധാനം ഉപയോഗിച്ച് (സ്പീക്കിങ് വാൽവ്) ജയലളിത ആശയവിനിമയം നടത്തുന്നതായി അപ്പോളോ ആശുപത്രി.
ഡിസംബർ 4: ജയലളിത പൂർണമായും സുഖം പ്രാപിച്ചുവെന്ന് എയിംസിൽ നിന്നുള്ള ഡോക്ടർമാർ. വീട്ടിലേക്ക് മടങ്ങുമെന്നും വിശദീകരണം.
ഡിസംബർ 4: ഹൃദയസ്തംഭനത്തെ തുടർന്ന് ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.