ന്യൂഡൽഹി: എന്തിനാണോ ‘ജനത കർഫ്യൂ’ പ്രഖ്യാപിച്ചത്, അതിന് നേർവിപരീതമായിരുന്നു ഉത്തരേന്ത്യയിലും മറ്റും ഇന്നലെ തെരുവുകൾ. വൈകീട്ട് അഞ്ചുമണിക്ക് കൈയ്യടിക്കാനും പ്ലേറ്റുകളിൽ കൊട്ടാനുമുള്ള പ്രധാനമന്ത്രിയുടെ നിർദേശം ശിരസ്സാവഹിച്ച ജനക്കൂട്ടം പക്ഷേ, സുരക്ഷിത അകലം പാലിക്കണമെന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ മുൻകരുതൽ മറന്നു. കോവിഡിനെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത കർഫ്യൂവിനെ ഏതോ ഉത്സവത്തിെൻറ പ്രതീതിയിലാണ് ഞായറാഴ്ച മിക്കയിടങ്ങളിലും വരവേറ്റത്.
കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിനാളുകൾ വൈകീട്ട് കൂട്ടംകൂടി പ്ലേറ്റുകളിലടിച്ച് ആഘോഷിച്ചു. പരസ്പരം തൊട്ടുരുമ്മി പ്രകടനമായും നൃത്തംചവിട്ടിയും തെരുവുകളിലൂടെ ഇവർ നീങ്ങുന്നതിെൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ലോകം മൊത്തം ഏറെ ഗൗരവത്തോടെ കോവിഡിനെതിരെ പോരാടുേമ്പാൾ ഇന്ത്യയിലെ ഈ ആഘോഷം വിമർശനത്തോടൊപ്പം ഏറെ ആശങ്കയും സൃഷ്ടിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ആരോഗ്യപ്രവർത്തകർ ജനതകർഫ്യൂവിെൻറ പേരിലുള്ള ഈ അഴിഞ്ഞാട്ടത്തെ രൂക്ഷമായി വിമർശിച്ചു.
ഭയത്തിെൻറയും ഉൽകണ്ഠയുടെയും സാഹചര്യത്തിൽ പ്രധാനമന്ത്രി ഉത്സവസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.‘സർക്കാർ ഗൗരവത്തിലാണെങ്കിൽ ആളുകളും ഗൗരവത്തിലാകും. ആളുകൾ ലോക്ക് ഡൗ ൺ ഗൗരവമായി കാണുന്നില്ലെന്ന് ഞങ്ങളുടെ പ്രധാനമന്ത്രിക്ക് ആശങ്കയുണ്ട്. പ്രിയ പ്രധാനമന്ത്രീ, ഭയത്തിെൻറയും ഉൽകണ്ഠയുടെയും അന്തരീക്ഷത്തിൽ നിങ്ങൾ ഉത്സവം പോലുള്ള അവസ്ഥ സൃഷ്ടിച്ചു, അതിനാൽ ഇങ്ങനെയൊക്കെ സംഭവിക്കും. സർക്കാർ സീരിയസാണെങ്കിൽ ആളുകളും സീരിയസായിരിക്കും” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കർഫ്യൂവിെൻറ തലേ ദിവസമായ ശനിയാഴ്ചയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. രാജ്യത്തുടനീളം ചെറുതും വലുതുമായ നഗരങ്ങളിലും ടൗണുകളിലും വൻ തിരക്കാണ് അന്ന് അനുഭവപ്പെട്ടത്. ഞായറാഴ്ച കടകളടക്കുന്നതിനാൽ ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങുന്നതിന് ആയിരക്കണക്കിനാളുകൾ ഒരുമിച്ച് ടൗണുകളിലിറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.