ശ്രീനഗർ: കശ്മീരിലുടനീളം പകൽസമയത്ത് നിയന്ത്രണങ്ങളിൽ ഇളവ് തുടരുന്നതായി അ ധികൃതർ അറിയിച്ചിട്ടും താഴ്വരയിലെ സ്കൂളുകളിലെത്താൻ മടിച്ച് വിദ്യാർഥികൾ. കശ ്മീരിലെ പ്രൈമറി സ്കൂളുകൾ തിങ്കളാഴ്ച തുറന്നിരുന്നു. ഇതിനുപിന്നാലെ മിഡിൽ സ്കൂ ളുകൾ ബുധനാഴ്ച തുറന്നെങ്കിലും വിദ്യാർഥികൾ എത്താൻ മടിക്കുകയാണ്. ശ്രീനഗറിൽ ഉൾെ പ്പടെ കശ്മീരിൽ പലയിടത്തും നിയന്ത്രണത്തിൽ ഇളവു വരുത്തിയിട്ടുണ്ടെന്നാണ് അധികൃ തർ പറയുന്നത്.
ശ്രീനഗർ ടൗണിലെ ബാരിക്കേഡുകൾ ചിലയിടത്ത് നീക്കം ചെയ്തിട്ടുണ്ടെങ്കിലും കനത്ത സുരക്ഷ സന്നാഹം തുടരുകയാണ്. നഗരത്തിലെ തിരക്കേറിയ ഇടങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിട്ടില്ല. ശ്രീനഗറിലെ ഏറ്റവും വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളായ ടിൻഡേൽ ബിസ്കോ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 16 ദിവസമായി. അധ്യയനം ഈവിധം മുടങ്ങുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. എന്നാൽ, സുരക്ഷിതത്വത്തിൽ ഭീതിപൂണ്ടാണ് മക്കളെ സ്കൂളിലേക്ക് അയക്കാതിരിക്കുന്നതെന്ന് അവർ പറയുന്നു.
ആശയവിനിമയ മാർഗങ്ങൾ അടഞ്ഞുപോയതിനാൽ സ്കൂൾ അധികൃതരിൽനിന്ന് ഒരു സന്ദേശവും ലഭിക്കാത്ത അവസ്ഥയാണ്. ‘പുറത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാത്ത സാഹചര്യത്തിൽ, സ്കൂളധികൃതർക്ക് ഒരു വിവരവും ഞങ്ങളെ അറിയിക്കാനാവാത്ത അവസ്ഥയിൽ എങ്ങനെയാണ് ഞങ്ങളുടെ മക്കളെ സ്കൂളിലയക്കാൻ സാധിക്കുക?’ -ശ്രീനഗറിൽ ദാൽ തടാകത്തിനടുത്ത് ഗാഗ്രിബാലിൽ താമസിക്കുന്ന പർവേസ് അഹ്മദ് ഷാ ചോദിക്കുന്നു.
തിങ്കളാഴ്ച തുറന്ന 166 സ്കൂളുകളിൽ 30-40 ശതമാനം അധ്യാപകർ മാത്രമാണ് സ്കൂളുകളിലെത്തിയത്. സർക്കാർ ജീവനക്കാരനായതുകൊണ്ട് തനിക്ക് സ്കൂളിലെത്താൻ കഴിഞ്ഞെന്നും എന്നാൽ, നിലവിലെ സാഹചര്യത്തിൽ കുട്ടികൾ സ്കൂളിലെത്തുന്നതിന് സാധ്യത തീരെയില്ലെന്നും സോൻവാറിലെ വഗ ഗേൾസ് ൈഹസ്കൂൾ അധ്യാപകനായ മൻസൂർ അഹ്മദ് പറയുന്നു. ഈ സ്കൂളിലെ 30 അധ്യാപകരിൽ ഏഴുപേർ മാത്രമാണ് ജോലിെക്കത്തിയത്. അതിനിടെ, ജമ്മു-കശ്മീരിലെ 197 പൊലീസ് സ്റ്റേഷനുകളിൽ 136 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും പകൽസമയം നിയന്ത്രണം എടുത്തുകളഞ്ഞതായി സർക്കാർ വക്താവ് രോഹിത് കൻസാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
താഴ്വരയിലെ 90,000 ലാൻഡ്ലൈൻ ഫോണുകളിൽ 73,000 എണ്ണവും പുനഃസ്ഥാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ആശയവിനിമയത്തിന് മാർഗങ്ങെളാന്നുമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മൊബൈൽ ഫോൺ, ഇൻറർനെറ്റ് ബന്ധങ്ങൾ തുടർച്ചയായ 17ാം ദിവസത്തിലും വിച്ഛേദിച്ച അവസ്ഥയിലാണ്. മാർക്കറ്റുകളും കടകളുമൊക്കെ ഇപ്പോഴും അടഞ്ഞുകിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.