അഹമ്മദാബാദ്: ആർട്ടിക്കൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിൽ രാഷ്ട്രീയ സ്ഥിരത കൈവന്നുവെന്ന് പ്രധാനമന് ത്രി നരേന്ദ്രമോദി. സ്ഥാപിത താൽപര്യങ്ങളുമായി സർക്കാറുകൾ രൂപം കൊള്ളുന്ന കശ്മീരിലെ അവസ്ഥക്ക് ഇനി മാറ്റമുണ് ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കൾ 370 റദ്ദാക്കിയതിനെ തുടർന്ന് ജമ്മുകശ്മീർ, ലഡാക് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നതിന് പിന്നാലെയാണ് മോദിയുടെ പരാമർശം.
ആർട്ടിക്കൾ 370 വിഘടനവാദവും തീവ്രവാദവും മാത്രമേ കശ്മീരിന് നൽകിയിട്ടുള്ളു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആർട്ടിക്കൾ 370 നില നിൽക്കുന്ന ഏക സ്ഥലവും കശ്മീരാണ്. ഇക്കാലയളവിൽ ഏകദേശം 40,000 പേരാണ് തീവ്രവാദം മൂലം കൊല്ലപ്പെട്ടത്. നിരവധി അമ്മമാർക്ക് മക്കളെ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇപ്പോൾ ആർട്ടിക്കിൾ 370 എന്ന മതിൽ തകർക്കപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.
സർദാർവല്ലഭായി പട്ടേലിെൻറ സ്വപ്നത്തെ പിന്തുടർന്ന് വൈകാരികവും സാമ്പത്തികവും ഭരണഘടനാപരവുമായ ഐക്യം ഇന്ത്യയിൽ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി. സർദാർ വല്ലഭായി പട്ടേലിെൻറ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.