ന്യൂഡൽഹി: കശ്മീരിൽ സ്ഥലം വാങ്ങുന്നതിന് മറ്റുള്ളവർക്ക് നിയന്ത്രണം ഏർപ്പെടു ത്തണെമന്ന് സംസ്ഥാന ബി.ജെ.പി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഹിമാചൽപ്രദേശിൽ സംസ്ഥാന സർക്കാറിെൻറ അനുമതിയില്ലാതെ കൃഷിഭൂമി വാങ്ങാൻ കഴിയില്ല. ഉത്തരാഖണ്ഡിൽ പുറത്തുനിന്നുള്ളവർക്ക് 250 ചതുരശ്ര മീറ്റർ(ആറ് സെൻറ്) സ്ഥലം വാങ്ങാനെ അനുമതിയുള്ളൂ. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്.
370ാം വകുപ്പ് പിൻവലിച്ചുവെന്ന് കരുതി എല്ലാവർക്കും ഇവിടെ വന്ന് സ്ഥലം വാങ്ങാൻ അനുമതി നൽകരുതെന്ന് ജമ്മു-കശ്മീർ ബി.ജെ.പി പ്രസിഡൻറ് രവീന്ദർ റെയ്ന ആവശ്യപ്പെട്ടു. ദീർഘകാലം ഇവിടെ താമസിച്ചവർക്ക് മുൻഗണന നൽകാം. സംസ്ഥാനം സാധാരണ നിലയിലാക്കുന്നതിനാണ് ആദ്യം പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.