ന്യൂഡൽഹി: തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ സുപ്രീംകോടതി വി ധി ബാബരി മസ്ജിദിന് അനുകൂലമാകുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിേലന്ത്യ കൂട ിയാലോചന സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു.
ബാബരി ഭുമി കേസിൽ മുസ്ലിം പക്ഷം വളരെ നന്ന ായി അവരുടെ വാദഗതികൾ അവതരിപ്പിച്ചുവെന്ന് വിലയിരുത്തിയ ജമാഅത്ത് അവരെ അഭിനന്ദിക്കുകയും ചെയ്തു. വിധി ബാബരി മസ്ജിദിന് അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകം മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിധിയാണിത്. എന്തടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേസിൽ വിധി പുറപ്പെടുവിക്കുന്നതെന്ന് ലോകം നിരീക്ഷിക്കും.
തെളിവുകളെയും സാക്ഷിമൊഴികളെയും അടിസ്ഥാനമാക്കിയാേണാ അതല്ല കേവലം അവകാശവാദങ്ങളുടെ പുറത്താണോ വിധി എന്ന് ലോകം നോക്കും. വൈകാരികമായ വിഷയത്തിൽ അങ്ങേയറ്റം ക്ഷമയും പക്വതയും അവലംബിക്കാൻ ജമാഅത്ത് മുസ്ലിംകളോട് ആവശ്യപ്പെട്ടു.
രാജ്യത്തിെൻറ മോശമായ സാമ്പത്തികസ്ഥിതിയിലും ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിലും സമിതി ആശങ്ക രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.