അമരാവതി: അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ഞെട്ടിച്ച ആന്ധ്ര മുഖ്യമന്ത്രി ജഗൻ മേ ാഹൻ റെഡ്ഡിയിൽനിന്ന് വീണ്ടും അതിശയിപ്പിക്കുന്ന തീരുമാനം. സംസ്ഥാന ആഭ്യന്തര മന്ത ്രിയായി ദലിത് വനിതയെ നിയമിച്ചാണ് ജഗൻ വീണ്ടും വാർത്തശ്രദ്ധ നേടുന്നത്. ഗുണ്ടൂർ ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമായ പ്രതിപഡുവിൽനിന്നുള്ള എം.എൽ.എ മെകത്തൊടി സുചരിതയാണ് ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. ഇവർക്കൊപ്പം മറ്റ് 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 2014ൽ തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചശേഷമുള്ള ആന്ധ്രയുടെ ആദ്യ വനിത ആഭ്യന്തരമന്ത്രിയാണ് സുചരിത.
നേരത്തെ ജഗെൻറ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തരമന്ത്രിയായി വനിതയെ നിയമിച്ചിരുന്നു.
ആ വഴിയാണ് ജഗനും പിന്തുടരുന്നത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി. സബിത ഇന്ദ്ര റെഡ്ഡി ഇപ്പോൾ തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) എം.എൽ.എയാണ്. അഞ്ച് ഉപമുഖ്യമന്ത്രിമാർക്കും സുപ്രധാന വകുപ്പുകൾ ജഗൻ നൽകിയിട്ടുണ്ട്. പമുല പുഷ്പ ശ്രീവാണി, പിള്ളി സുഭാഷ് ചന്ദ്ര ബോസ്, കാളി കൃഷ്ണ ശ്രീനിവാസ്, കെ. നാരായണ സ്വാമി, അംജദ് ബാഷ ശൈഖ് ബിപാരി എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി ഗവർണർ ഇ.എസ്.എൽ നരസിംഹൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. സുചരിതയടക്കം മൂന്ന് വനിത മന്ത്രിമാരുമുണ്ട്. വെളഗാപുഡിയിലെ സംസ്ഥാന സെക്രേട്ടറിയറ്റിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. മേയ് 30ന് വിജയവാഡയിലെ ഐ.ജി.എം.സി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് ജഗൻ അധികാരമേറ്റത്.
പിന്നാക്ക വിഭാഗങ്ങളിലെ ഏഴുപേർ, പട്ടികജാതി വിഭാഗത്തിൽനിന്ന് അഞ്ച്, കാപു, റെഡ്ഡി സമുദായങ്ങളിൽനിന്ന് നാലു വീതം, പട്ടികവർഗം-മുസ്ലിം വിഭാഗങ്ങളിൽനിന്ന് ഒരാളെ വീതവും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറ കാലത്ത് കൂടുതൽ പ്രാതിനിധ്യം ലഭിച്ചിരുന്ന കമ്മ സമുദായത്തിൽനിന്ന് ഇത്തവണ ഒരാൾ മാത്രമാണ് മന്ത്രിയായത്. 175ൽ 151 സീറ്റുനേടി വൻ ഭൂരിപക്ഷത്തിലാണ് വൈ.എസ്.ആർ കോൺഗ്രസ് അധികാരം പിടിച്ചത്. 25 അംഗ ലോക്സഭയിൽ 22 സീറ്റും ജഗെൻറ പാർട്ടിതന്നെ നേടി. മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തി 30 മാസത്തിനുശേഷം മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നും ജഗൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ സെക്രേട്ടറിയറ്റ് ഓഫിസിൽ എത്തിയ ജഗൻ ആശ വർക്കർമാരുടെ ശമ്പളം 3000ൽ നിന്ന് 10,000 ആക്കുന്ന ഉത്തരവിലാണ് ആദ്യം ഒപ്പുവെച്ചത്. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ സർക്കാർ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കുന്നതിനൊപ്പം കോൺട്രിബ്യൂട്ടറി പെൻഷൻ സംവിധാനം പിൻവലിക്കുമെന്നും ജഗൻ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.