വിജയവാഡ: ആന്ധ്ര മുഖ്യമന്ത്രിയായി െവെ.എസ്. ജഗൻമോഹൻ റെഡ്ഡി ഇൗ മാസം 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്ക ും. ഹൈദരാബാദിൽ ശനിയാഴ്ച ഗവർണർ ഇ.എസ്.എൽ നരസിംഹയെ സന്ദർശിച്ച അദ്ദേഹം സർക്കാറിന് അവകാശവാദമുന്നയിച്ചു. നാളെ പ ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിൽ എത്തി ജഗൻ സന്ദർശിക്കുന്നുണ്ട്. ആന്ധ്രക്ക് പ്രത്യേക പദവി നൽകാൻ തയാറാക ുന്ന ആരെയും പിന്തുണക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജഗൻ പ്രസ്താവിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ മോദ ിയുമായുള്ള കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയപ്രാധാന്യം കൽപിക്കപ്പെടുന്നുണ്ട്.
നിലവിൽ ഒരു മുന്നണിയുട െയും ഭാഗമല്ല ജഗെൻറ പാർട്ടി. നേരത്തെ പാർട്ടി ഒാഫിസിൽ നിയുക്ത എം.എൽ.എമാർ പെങ്കടുത്ത ചടങ്ങിൽ വൈ.വൈ.എസ്.ആർ കോൺഗ ്രസ് നിയമസഭ കക്ഷി നേതാവായി ജഗനെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. തെറ്റുചെയ്തവരെ ദൈവം ശിക്ഷിക്കുമെന്ന് ചന്ദ്രബാബു നായിഡുവിനെ പരാമർശിച്ച് ജഗൻ യോഗത്തിൽ പറഞ്ഞു. നായിഡു തങ്ങളുടെ 23 എം.എൽ.എമാരെ തട്ടിയെടുത്തു. ഇപ്പോൾ അവർക്ക് 23 സീറ്റാണ് ആകെ ലഭിച്ചിരിക്കുന്നത്. അതിെൻറ ഫലം വന്നതും 23ന്. 23 കൊണ്ട് ദൈവം തിരക്കഥ രചിച്ചിരിക്കുകയാണെന്നും ജഗൻ പറഞ്ഞു.
തങ്ങളിലുള്ള വിശ്വാസംകൊണ്ടാണ് ഇത്തവണ ജനങ്ങൾ വോട്ട് ചെയ്തതെങ്കിൽ 2024ൽ സർക്കാറിെൻറ പ്രകടനത്തിെൻറ പേരിൽ ഇതിലും വലിയ ജനവിധി അവർ സമ്മാനിക്കുമെന്ന് അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. ഒരു വർഷത്തിനകം മികച്ച മുഖ്യമന്ത്രിയായി പേരെടുക്കാൻ എല്ലാവരും തന്നെ സഹായിക്കണമെന്ന് ജഗൻ അഭ്യർഥിച്ചതായി യോഗത്തിൽ പെങ്കടുത്ത ഒരു നിയുക്ത എം.എൽ.എ പറഞ്ഞു. 175 സീറ്റുള്ള ആന്ധ്രയിൽ 151 സീറ്റ് നേടിയാണ് ജഗൻ അധികാരം പിടിച്ചത്. 25 ലോക്സഭ സീറ്റിൽ 22ഉം വൈ.എസ്.ആർ.സി.പിക്കാണ്.
ആന്ധ്ര സർക്കാർ രൂപവത്കരണം: ജഗന് ഗവർണറുടെ ക്ഷണം
വിജയവാഡ/ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച ജയം സ്വന്തമാക്കിയ വൈ.എസ്.ആർ കോൺഗ്രസ് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ സർക്കാർ രൂപവത്കരിക്കാനായി ഗവർണർ ഇ.എസ്.എൽ നരസിംഹൻ ക്ഷണിച്ചു. ഈമാസം 30ന് ഉച്ചക്ക് 12.23ന് ജഗൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും.
വിജയവാഡയിലെ ഇന്ദിരഗാന്ധി മുനിസിപ്പൽ കോർപറേഷൻ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്ന് രാജ്ഭവൻ വാർത്താകുറിപ്പിൽ അറിയിച്ചു. വിജയവാഡയിൽ പാർട്ടി യോഗം ചേർന്ന് ജഗൻ മോഹൻ റെഡ്ഡിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. അതിനുശേഷം ഹൈദരാബാദിലെത്തി ഗവർണർ ഇ.എസ്.എൽ. നരസിംഹയെ കണ്ട് ജഗൻ സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിച്ചിരുന്നു.
ഞായറാഴ്ച ഡൽഹിയിലെത്തുന്ന ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകുന്ന ഏതു മുന്നണിയെയും പിന്തുണക്കാൻ തയാറാണെന്നു വോെട്ടടുപ്പിന് മുമ്പ് ജഗൻ മോഹൻ റെഡ്ഡി വ്യക്തമാക്കിയിരുന്നു. വൈ.എസ്.ആർ കോൺഗ്രസിെൻറ പിന്തുണ ആവശ്യമില്ലാത്ത അവസ്ഥയിൽ മോദി ജഗെൻറ ആവശ്യം പരിഗണിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.