ന്യൂഡൽഹി: ഇന്ത്യയിലാകെ 33.69 ലക്ഷം ലൈസൻസ് തോക്കുകളുണ്ടെന്ന് കേന്ദ്രസർക്കാർ. ഇതിൽ 12.77 ലക്ഷവും ഉത്തർപ്രദേശിലാണ്. 3.69 ലക്ഷം പേർക്ക് ലൈസൻസ് നൽകി ജമ്മുകശ്മീരാണ് രണ്ടാം സ്ഥാനത്ത്. അഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.
2016 ഡിസംബർ 31 വരെയുള്ള കണക്കുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. വ്യക്തി സുരക്ഷ മുൻ നിർത്തിയാണ് കൂടുതൽ പേരും തോക്കിനായുള്ള ലൈസൻസിനായി അപേക്ഷിച്ചത്. രാജസ്ഥാൻ(1,33,968) കർണാടക(1,13,631) മഹാരാഷ്ട്ര(84,050,) ബീഹാർ(82,825) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ തോക്ക് ലൈൻസ് ഉള്ളവരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.