ന്യൂഡൽഹി: ട്രെയിൽ യാത്ര കൂടുതൽ ആസ്വാദകരമാക്കാൻ ഗ്ലാസിൽ തീർത്ത മേൽക്കൂരയുള്ള കോച്ചുമായി ഇന്ത്യൻ റെയിൽവെ. സ്വദേശികളെയും വിദേശികളായ ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചും ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് െഎ.ആർ.ടി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എകെ മനോച പറഞ്ഞു.
2015ൽ നിർമാണം ആരംഭിച്ച ഇൗ കോച്ചുകൾ ഡിസൈൻ ചെയ്തത് െഎ.ആർ.സി.ടി.സിയും ആർ.ഡി.എസ്.ഒ(റിസർച്് ഡിസൈൻസ് ആൻറ് സ്റ്റാേൻറർഡ് ഒാർഗനൈസേഷൻ)യും ചേർന്നാണ്. പെരുമ്പൂരിലാണ് ഇതിെൻറ നിർമാണം. ആദ്യ കോച്ച് ഇൗ മാസവും മറ്റ് മൂന്ന് കോച്ച് ഡിസംബറോട് കൂടിയും പുറത്തിറക്കുമെന്നും െഎ.ആർ.സി.ടി.സി ജനറൽ മാനേജർ ദം ഗാജ് പ്രസാദ് പറഞ്ഞു.
ആദ്യ കോച്ച് കശ്മീരിലെ റെഗുലർ ട്രെയിനിലാണ് ഘടിപ്പിക്കുന്നത്. കറങ്ങുന്ന കസേര ഉൾപ്പെടുന്ന അത്യാഡംബര സൗകര്യങ്ങളടങ്ങുന്ന ഒരു കോച്ചിന് നാലു കോടിയാണ് ചെലവ്. നിലവിൽ സ്വിറ്റ്സൻറ്പോലെയുള്ള വിദേശ രാജ്യങ്ങളിലാണ് ഇത്തരം ട്രെയിനുകൾ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.