ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമേറ്റെടുത്ത്, വീടുകളിലെ ലൈറ്റണച്ചും മെഴുകുതിരിയും ദീപവ ും ടോർച്ചും തെളിച്ചും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ കോവിഡ്വിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതു മുതൽ ഒമ്പതു മിനിറ്റാണ് വിളക്കു തെളിച്ചത്. വീടുകളുടെയും അപ്പാർട് മെൻറുകളുടെയും ബാൽക്കണികളിൽ നിന്ന് ജനങ്ങൾ കൊറോണ വൈറസിനെതിരെ മൊബൈൽ ഫോൺ ടോർച്ച് കത്തിച്ചും പടക്കംപൊട്ടിച്ചും വിസിലടിച്ചുമെല്ലാം പ്രതികരിച്ചു.
ചിലയിടങ്ങളിൽ പൊലീസ് വാഹനങ്ങൾ സൈറണുകൾ മുഴക്കിയും ദേശീയഗാനവും ഹിന്ദു ഭക്തിഗാനങ്ങളും ആലപിച്ചുമാണ് ആളുകൾ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തത്. പ്രധാനമന്ത്രി തെൻറ ഔദ്യോഗിക വസതിയിൽ ദീപം തെളിച്ചു. കോവിഡിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം പകരാൻ ഒമ്പതു മിനിറ്റ് ദീപം തെളിക്കാൻ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, അമിത് ഷാ, രവിശങ്കർ പ്രസാദ് അടക്കമുള്ള കേന്ദ്ര മന്ത്രിമാർ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കമുള്ള മുഖ്യമന്ത്രിമാർ, ബാഡ്മിൻറൺ താരം സൈന നെഹ്വാൾ തുടങ്ങിയ പ്രമുഖർ വിളക്കുകൾ തെളിയിച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ സംസ്ഥാനത്തും പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ദീപം തെളിയിച്ചു. വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് ദീപങ്ങൾ കൊളുത്തി വൈദികർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജോയ് മാത്യൂ, വിനുമോഹൻ തുടങ്ങിയ സിനിമ താരങ്ങളും ദീപങ്ങൾ തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.