45,696 കോടിയുടെ ഇടപാട്; വ്യോമസേന 83 തേജസ് വിമാനങ്ങൾ വാങ്ങും

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനക്കായി 83 തേജസ് യുദ്ധ വിമാനങ്ങൾ വാങ്ങാൻ അനുമതി. തദ്ദേശ നിര്‍മിത ലഘുപോര്‍വിമാനമായ (ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്) തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതിയാണ് അനുമതി നല്‍കിയത്. 45,696 കോടിയുടെ ഇടപാടാണിത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്.എ.എൽ) ആയിട്ടാണ് കരാര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഇതിൽ 73 എണ്ണം യുദ്ധ ആവശ്യത്തിനും 10 എണ്ണം പരിശീലനത്തിനുമാണ് ഉപയോഗിക്കുക. അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചവയാണ് പുതിയ തേജസ് വിമാനങ്ങൾ.

'തേജസ് വിമാനങ്ങള്‍ വ്യോമസേനയെ ശക്തിപ്പെടുത്തും. ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്ത് സ്വാശ്രയത്ത്വത്തിന്‍റെ ഒരു ഗെയിം ചെയിഞ്ചറായിരിക്കും. വരും വര്‍ഷങ്ങളില്‍ തേജസ് വ്യോമസേനയുടെ നട്ടെല്ലാകും'- രാജ്നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു. തദ്ദേശീയ വിമാന നിർമാണത്തിന് പ്രോത്സാഹനവും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമാണ് സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സേനയുടെ കരുത്തുറ്റ ശക്തിയായ തേജസ് മാറുമെന്ന് വ്യോമസേനയും പ്രതികരിച്ചു.

40 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നേരത്തെയുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിര്‍മിച്ച ജെറ്റുകള്‍ അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാൻ ഒരുങ്ങുന്നത്.

Tags:    
News Summary - India To Buy 83 Tejas Light Combat Aircraft For ₹ 45,696 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.