ന്യൂഡൽഹി: ഇന്ത്യ പ്രതിദിനം നാലരലക്ഷം പി.പി.ഇ കിറ്റുകൾ (പ്രത്യേക സുരക്ഷ വസ്ത്രം) നിർമിച്ചക്കുന്നതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തുടനീളമുള്ള 600 കമ്പനികളാണ് കിറ്റ്നിർമാണത്തിൽ പങ്കാളിത്തം വഹിക്കുന്നത്.
കോവിഡിെൻറ തുടക്കത്തിൽ ഒരു കിറ്റ് പോലും ഇന്ത്യ നിർമിച്ചിരുന്നില്ല. കോവിഡ് റിപ്പോൾട്ട് ചെയ്ത് രണ്ടു മാസത്തിനുള്ളിലാണ് കിറ്റ് നിർമാണം തുടങ്ങിയത്. അതിനു മുമ്പ് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു ഉപയോഗിച്ചിരുന്നത്.
മാസ്ക്, ഐ ഷീൽഡ്, ഷൂ കവർ, ഗൗൺ, ഗ്ലൗസ് എന്നിവയടങ്ങിയതാണ് പി.പി.ഇ കിറ്റ്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന വേളയിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സംരക്ഷിത കവചമാണിത്.
കഴിഞ്ഞ മാസാദ്യം 2.22 കോടി കിറ്റിനാണ് ഇന്ത്യ ഓർഡർ നൽകിയത്. അതിൽ 1.43 കോടി കിറ്റുകൾ ആഭ്യന്തര നിർമാതാക്കൾ ഉൽപാദിപ്പിച്ചതായിരുന്നു. 80 ലക്ഷം പി.പി.ഇ കിറ്റുകൾ ഇറക്കുമതി ചെയ്തു. അലോക് ഇൻഡസ്ട്രീസ്, ജെ.സി.ടി പഗ്വാര, ഗോകൽദാസ് എക്സ്പോർട്സ്, ആദിത്യ ബിർ തുടങ്ങിയ കമ്പനികളാണ് ആഭ്യന്തര പി.പി.ഇ കിറ്റ് നിർമാതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.